ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് കളിക്കുമോ? താരത്തെ ഓസ്‌ട്രേലിയ ഈ തന്ത്രം ഉപയോഗിച്ച് ഒഴിപ്പക്കും

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരങ്ങള്‍ ആരംഭിക്കും മുമ്പായി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ജോക്കോവിക്കും ഓസ്‌ട്രേലിയന്‍ സര്‍ക്കാരും തമ്മിലുള്ള മത്സരം. തന്റെ വിസ റദ്ദാക്കിയ നടപടിയെ കോടതി വിധിയിലൂടെ മറിടകന്ന ജോക്കോവിക്കിനെ നാടുകടത്താന്‍ വഴി തേടുകയാണ് ഓസ്‌ട്രേിയ. ഇതിനായി കോടതിവിധിയെ മറികടക്കാന്‍ രാജ്യത്തെ ഇമിഗ്രേഷന്‍ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗി്ക്കാനാണ് ഒരുങ്ങുന്നത്. ജോക്കോവിക്കിന്റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും.

നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ ഓസീസ് സര്‍ക്കാരിനെതിരേ വീണ്ടും കോടതിയില്‍ പോകാനാണ് ജോക്കോവിച്ചും തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 17 ന് തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാംപ്യനും ഒന്നാം സീഡുകാരനുമാണ് നോവാക് ജോക്കോവിക്ക്. പെട്ടെന്ന് കോടതി തീരുമാനം വന്നില്ലെങ്കില്‍ താരത്തിന് കളിക്കാനാകാതെ വരും. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷാധികാരം താരത്തിന് മേല്‍ ഉപയോഗിക്കാനാണ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. അതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താരത്തിന് കളിക്കാനും കഴിയാതെയാകും.

ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിര്‍ണായക തീരുമാനം എടുത്തത്. സെക്ഷന്‍ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്‌ട്രേലിയയില്‍നിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സേനയും നല്‍കിയ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും പറഞ്ഞു. ഇതോടെ മൂന്ന് വര്‍ഷത്തെ വിലക്കും താരത്തെ തേടിയെത്തും.

ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ നടപടി മരവിപ്പിച്ച് 2022 ജനുവരി 10-ന് ഫെഡറല്‍ സര്‍ക്യൂട്ട് ആന്‍ഡ് ഫാമിലി കോടതി ഉത്തരവ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനം. ഡിസംബര്‍ 16നു ജോക്കോ കോവിഡ് ബാധിതനായെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഓസ്‌ട്രേലിയ ഓപ്പണ്‍ സംഘാടകരും വിക്ടോറിയ ഭരണകൂടവും വാക്‌സിനേഷനില്‍നിന്ന് ഇളവ് അനുവദിച്ചതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ സുപ്രധാന വിധിയില്‍ ഫെഡറല്‍ കോടതി ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി മരവിപ്പിച്ചു. തടഞ്ഞുവച്ചിരിക്കുന്ന താരത്തെ 30 മിനിറ്റിനകം വിട്ടയയ്ക്കാനും ഉത്തരവിട്ടു.