പരിശീലകനായി സാവി എത്തിയത് ബാഴ്‌സയുടെ ജാതകം തിരുത്തി ; ലാലിഗ ടേബിളില്‍ ഒമ്പതില്‍ നിന്നും നാലാം സ്ഥാനത്തേക്ക്

മെസ്സി പോയതിന് പിന്നാലെ താളം തെറ്റുകയും സ്പാനിഷ് ലാലീഗയില്‍  ഒമ്പതാം സ്ഥാനത്തായിപ്പോകുകയും ചെയ്ത ബാഴ്‌സിലോണയ്ക്ക് പരിശീലകനായി സാവി എത്തിയതോടെ തലവര മാറുകയാണ്. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ ജയിച്ചു കയറിയ അവര്‍ ലാലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ എല്‍ഷെക്കെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 26 മത്സരം കളിച്ച അവര്‍ 13 കളികള്‍ ജയിച്ചാണ് 48 പോയിന്റിലേക്ക് എത്തിയത്. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 27 കളികളില്‍ 63 പോയിന്റുമായി ബഹുദൂരം മുന്നിലാണെങ്കിലൂം രണ്ടാം സ്ഥാനക്കാരായ സെവിയ്യയും ബാഴ്‌സിലോണയും തമ്മില്‍ ആറു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

മെസ്സി പോയത് കളിയെ ആകെമാനം ബാധിച്ച വന്‍ തകര്‍ച്ചയില്‍ നിന്നുമാണ് തിരിച്ചുവരവ് നടത്തുന്നത്് രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുകയും ലാലീഗയില്‍ തുടര്‍ തോല്‍വികളും സമനിലകളുമായി ഒമ്പതാം സ്ഥാനത്തേക്കും വീണിരുന്നു.

26 തവണ ലാലീഗാ കിരീടവും, അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയ ടീം രണ്ടാം നിരക്കാരുടെ യോറാപ്പാലീഗില്‍ കളിക്കേണ്ടിയും വന്നിരുന്നു. ഈ അവസ്ഥായിലാണ് ടീം പുതിയ കോച്ചായി മുന്‍ ബാഴ്സലോണ താരം സാവി ഹെര്‍ണാണ്ടസിനെ അവതരിപ്പിച്ചത്. മുന്‍ നിരയില്‍ ഫെറാന്‍ ടോറസ്, പിയറി എമറിക് ഔബാമിയാങ്, അദമ ട്രവോറെ എന്നിവര്‍ പിന്നാലെ ടീമിലെത്തി. മുന്‍ ബാഴ്സ വിങ്ങര്‍ കൂടെയായിരുന്ന ഡാനി ആല്‍വസിനെയും തിരിച്ചു കൊണ്ടുവന്നതോടെ ബാഴ്‌സയില്‍ അസാധാരണ ഊര്‍ജ്ജം നിറഞ്ഞു.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ നാലു വമ്പന്മാരാണ് ബാഴ്‌സയുടെ കൈച്ചൂട് അറിഞ്ഞത്. അത്ലറ്റിക്ക് ബില്‍ബാവോയേയും വലന്‍സിയയേയും യൂറോപ്പാ ലീഗില്‍ നാപ്പോളിയേയും ബാഴ്സ തകര്‍ത്തത് വന്‍ മാര്‍ജിനിലായിരുന്നു. പരിശീലകനായി സാവി ചുമതലയേല്‍ക്കുമ്പോള്‍ പോയിന്റ് ടേബിളില്‍ ടീം ഒമ്പതാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് ഈ കുതിപ്പ്.