അവൻ ടീമിൽ കളിക്കുമ്പോൾ പത്ത് പേരുമായി കളിക്കുന്നത് പോലെ തോന്നുന്നു, ഇതിലും ഭേദം റെഡ് കാർഡ് കിട്ടുന്നതായിരുന്നു; റയൽ യുവതാരത്തിന്റെ കാര്യത്തിൽ അസ്വസ്ഥരായി മോഡ്രിച്ചും ക്രൂസും

ഔറേലിയൻ ചൗമേനി കളത്തിലിറങ്ങുമ്പോൾ 10 പേരുമായാണ് ടീം കളിക്കുന്നതെന്ന് വിശ്വസിക്കുന്ന റയൽ മാഡ്രിഡ് കളിക്കാരിൽ ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും ഉൾപ്പെടുന്നതാഴിട്ട് റിപോർട്ടുകൾ പുറത്തുവരുന്നു. താരത്തിൽ നിന്ന് യാതൊരുവിധ സംഭാവനയും കിട്ടുന്നില്ല എന്നതിനാൽ തന്നെ സഹതാരങ്ങൾ അസ്വസ്ഥർ ആണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

മാനേജർ കാർലോ ആൻസലോട്ടിയുടെ കീഴിൽ ഫ്രാൻസ് ഇന്റർനാഷണൽ ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ പലപ്പോഴും ഉൾപ്പെട്ടിട്ടില്ല. താരം കളത്തിൽ ഉള്ളപ്പോൾ പോലും പ്രതീക്ഷിക്കുന്ന ഇമ്പാക്ട് ഇല്ല എന്നതും ക്രൂസിനെയും മോഡ്രിച്ചിനെയും നിരാശപ്പെടുത്തുന്നു.

കരാർ പുതുക്കിയില്ലെങ്കിൽ സീസണിന്റെ അവസാനത്തിൽ ക്രൂസും മോഡ്രിച്ചും ക്ലബ് വിട്ടുപോകാനാണ് കൂടുതൽ സാധ്യത കാണുന്നത്. കാസെമിറോയുടെ പകരക്കാരനായി ചൂണ്ടിക്കാണിക്കപ്പെട്ട ചൗമേനി, സ്ഥിരം സ്റ്റാർട്ടർ എന്ന നിലയിൽ തന്റെ കഴിവുകൾ ക്ലബ്ബിനെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.

അദ്ദേഹം കളത്തിൽ ഇറങ്ങുന്നതാണ് ടീമിന്റെ ദൗർബല്യമെന്ന് ടീമംഗങ്ങൾ പ്രത്യക്ഷത്തിൽ വിശ്വസിക്കുന്നു. ഞായറാഴ്ച (മാർച്ച് 5) റിയൽ ബെറ്റിസിനെതിരെ തന്റെ ടീമിന്റെ ഗോൾരഹിത സമനിലയിൽ ചൗമേനി കളത്തിൽ ഉണ്ടായിരുന്നു എങ്കിലും മോശം പ്രകടനമാണ് നടത്തിയത്.

ക്ലബ്ബിനായി കളിച്ച മത്സരങ്ങളിൽ ഒന്നും വകളിയ് രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചില്ല. എന്നിരുന്നാലും, വോസ്‌കോർഡിന്റെ റേറ്റിംഗിൽ , 6.95 റേറ്റിംഗുള്ള ക്രൂസിനും ഫെഡറിക്കോ വാൽവെർഡെക്കും പിന്നിൽ ഈ സീസണിലെ ലാ ലിഗയിലെ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച മിഡ്‌ഫീൽഡറായി അദ്ദേഹത്തെ കണക്കാക്കുന്നു.