റൊണാൾഡോക്ക് വേണ്ടി അവർ ശ്രമം നടത്തി, പക്ഷെ വീണ്ടും ആലോചിച്ചപ്പോൾ വേണ്ട എന്ന് വെച്ചു; റൊണാൾഡോയെ ഭീമൻ ക്ലബ് സൈൻ ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ട്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്താക്കിയതിന് ശേഷം ന്യൂകാസിൽ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ഹ്രസ്വകാല കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സീസണിന്റെ അവസാനം വരെ ക്ലബ്ബിൽ റൊണാൾഡോക്ക് തുടരുന്ന രീതിയിലാണ് കരാർ. എന്നാൽ ഈ നീക്കം ഉപേക്ഷിച്ചതായിട്ടാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

പരസ്പര സമ്മതത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നവംബറിൽ റൊണാൾഡോയുടെ കരാർ അവസാനിപ്പിച്ചിരുന്നു. പിയേഴ്സ് മോർഗനുമായുള്ള സ്ഫോടനാത്മക അഭിമുഖത്തിന് ശേഷം പോർച്ചുഗീസ് താരവുമായി ഒത്തുപോകാൻ ക്ലബ് ആഗ്രഹിക്കാത്ത നിലയിലെത്തി,

ഇറ്റാലിയൻ പത്രപ്രവർത്തകൻ ഡി മാർസിയോ ഇപ്പോൾ പ്രീമിയർ ലീഗിൽ തുടരാനുള്ള ഓഫർ റൊണാൾഡോയ്ക്ക് ലഭിച്ചതായി അവകാശപ്പെട്ടു. ന്യൂകാസിൽ യുണൈറ്റഡിന് ഫോർവേഡിൽ താൽപ്പര്യമുണ്ടായിരുന്നു, എന്നാൽ ഈ നീക്കം ഇപ്പോൾ തകർന്നു, സൗദി അറേബ്യ ക്ലബ് അൽ-നാസറിലേക്കുള്ള നീക്കം കൂടുതൽ അടുക്കുന്നു. അദ്ദേഹം SoccerNews.NL-നോട് പറഞ്ഞു:

“അവന്റെ മേശപ്പുറത്തുള്ള ഒരേയൊരു യഥാർത്ഥ ഓഫർ അൽ-നാസർ ആണ്. വേനൽക്കാലത്ത് അവർക്ക് അവനെ വേണം, നല്ല ഓഫാരൻ ഇപ്പോൾ കിട്ടിയിരിക്കുന്നത്. രണ്ടര വർഷത്തെ കരാർ. ക്രിസ്റ്റ്യാനോയുടെ മുൻഗണന യൂറോപ്പിൽ താമസിച്ച് കളിക്കുക എന്നതായിരുന്നു.എന്നാൽ, ഇപ്പോൾ യൂറോപ്പിലെ ഒരു ക്ലബ്ബും അവനെ നിർമലമായ രീതിയിൽ സമീപിച്ചില്ല.ഇപ്പോൾ, അൽ-നാസർ മാത്രമാണ് അദ്ദേഹത്തിന് മേശപ്പുറത്തുള്ള ഒരേയൊരു പരിഹാരം. ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നതാണ് അവന്റെ ലക്‌ഷ്യം, പക്ഷ ആർക്കും അവനെ വേണ്ട.”

അതിനിടയിൽ ഗബ്രിയേൽ ജീസസിന് പരിക്കേറ്റതിനാൽ ആ ഇടവേളയിൽ റൊണാൾഡോയെ സൈൻ ചെയ്യാൻ ആര്സണല് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.