ആഘോഷയാത്ര ദുരന്തമായേനെ, വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മെസിയും കൂട്ടുകാരും

ലോകകപ്പ് സന്തോഷത്തിൽ ആയിരുന്ന അര്ജന്റീന ഒരു നിമിഷം കൊണ്ട് ദുഃഖം നിറഞ്ഞ നഗരമാകേണ്ട അവസ്ഥ തലനാരിഴക്കാണ് ഒഴിവായത്. ലോകകപ്പ് ട്രോഫിയുമായി ആഘോഷത്തിൽ ആയിരുന്ന താരങ്ങൾ തലസ്ഥാനമായ ബ്യൂസണസ് ഐറിസില്‍ ആള്‍കൂട്ടത്തിനിടയിലൂടെ തുറന്ന് ബസില്‍ സഞ്ചരിക്കുമ്പോഴാണ് മെസിയും സംഘവും അപകടത്തില്‍ പെടേണ്ട സാഹചര്യമുണ്ടായത്.

പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ നഗരത്തിൽ അവരുടെ സ്വീകരണങ്ങളും സ്നേഹവും ഏറ്റവും വാങ്ങി വരുകയായിരുന്നു ടീം. ഇതിനിടയിൽ ബസിന്റെ മുകള്‍ ഭാഗത്താണ് മെസി, ഡി മരിയ, ഡി പോള്‍ അടക്കമുള്ള താരങ്ങള്‍ ഇരുന്നത്. ബസ് മുന്നോട്ട് പോകുന്നതിനിടെ കുറകെയുള്ള കേബിള്‍ ഇവർ ആദ്യം ശ്രദ്ധിച്ചില്ല. കൃത്യ സമയത്ത് താരങ്ങൾ കുനിഞ്ഞതിനാൽ അപകടം ഒഴിവായി.

എന്തായാലും വലിയ ഒരു ഞെട്ടലിൽ ഇരിക്കുന്ന താരങ്ങളുടെ മുഖം ക്യാമറ കണ്ണുകളിൽ വ്യക്തമായിരുന്നു. എന്തായാലും ആഘോഷത്തിലാണ് നാടും നഗരവും. വിജയത്തിന്റെ ഭാഗമായി അര്ജന്റീനയിലെങ്ങും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫൈനൽ മത്സരത്തിലേക്ക് വന്നാൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.

Argentina's players celebrate on board a bus after winning the Qatar 2022 World Cup tournament as they leave Ezeiza International Airport en route to the Argentine Football Association