അന്റെ സേവനങ്ങൾക്ക് നന്ദി, റൊണാൾഡോയുടെ കാര്യമാണ് തീരുമാനം ആകും മുമ്പ് പരിശീലകനോട് കടക്ക് പുറത്ത് പറഞ്ഞ് പോർച്ചുഗൽ; ഇനി വരുന്നത് സൂപ്പർ പരിശീലകൻ

പോർച്ചുഗലിന്റെ 2022 ലോകകപ്പ് യാത്ര ക്വാർട്ടർ ഫൈനലിൽ അവസാനിച്ചതോടെ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനി പുറത്താക്കി പുറത്താക്കി പുതിയ യാത്രക്ക് തുടക്കം കുറിച്ചു.
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച പോർച്ചുഗൽ മൊറോക്കോയോട് 1-0ന് പുറത്തായതിന് ശേഷം ഫെർണാണ്ടോ സാന്റോസിനി പുറത്താക്കിയ വിവരം വ്യാഴാഴ്ചയാണ് പുറത്ത് വന്നത്.

2014 ലോകകപ്പിന് ശേഷം പോളോ ബെന്റോയെ ടീം പുറത്താക്കിയതിന് ശേഷം 68 കാരനായ സാന്റോസ് പോർച്ചുഗലിന്റെ പരിശീലകനായി ചുമതലയേറ്റു. 2010-14 കാലയളവിലാണ് സാന്റോസ് ഗ്രീസിനെ പരിശീലിപ്പിച്ചത്.

2016 ൽ, സാന്റോസ് പോർച്ചുഗലിനെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചു, ഇത് രാജ്യത്തിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ട്രോഫിയാണ്. 2018 ലോകകപ്പിൽ 16-ാം റൗണ്ടിൽ ഉറുഗ്വേയോട് പോർച്ചുഗൽ പുറത്തായി.

തന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീറിമുറിച്ച പിയേഴ്‌സ് മോർഗനുമായുള്ള സ്‌ഫോടനാത്മക അഭിമുഖം, ഖത്തറിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് സംപ്രേഷണം ചെയ്തപ്പോൾ, 2022 ലെ പോർച്ചുഗലിന്റെ ലോകകപ്പ് യാത്രയിൽ റൊണാൾഡോക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അവസാന മത്സരങ്ങളിൽ എല്ലാം താരം ബഞ്ചിൽ ആയിരുന്നു എന്ന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിൽ മൊറോക്കോയോട് തോറ്റ മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കത്തിന് ലോകത്തിൻന്റെ പല കോണിൽ നിന്നും പരിശീലകൻ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

എന്ത് തന്നെ ആയാലും റൊണാൾഡോയുടെ കാര്യം എടുത്താൽ ബുധനാഴ്‌ച റയൽ മാഡ്രിഡിന്റെ പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്നതും അദ്ദേഹം ശ്രദ്ധയിൽപ്പെട്ടിരുന്നു. പുതിയ പരിശീലകന്റെ കാര്യം നോക്കിയാൽ “ജോസ് മൗറീഞ്ഞോ, പോർച്ചുഗൽ പരിശീലകനാകാൻ ഏറ്റവും യോഗ്യൻ, അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നുണ്ട് ,” ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു