പലസ്തീൻ സംഘർഷത്തെത്തുടർന്ന് ഇസ്രായേലിനെ മത്സരത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സെൽറ്റിക് ആരാധകർ ചുവന്ന കടലാസുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ, സെൽറ്റിക് പാർക്കിലെ നോർത്ത് കർവ് പ്രദേശത്ത് പിന്തുണക്കാർ പിടിച്ചിരുന്ന ചുവന്ന ഫ്ലയറുകളുടെ തിരമാലയ്ക്ക് മുന്നിൽ ഒരു പലസ്തീൻ പതാക പ്രദർശിപ്പിച്ചിരുന്നു.
പ്രദർശനത്തിൽ പങ്കുചേരുന്നതിലൂടെ പിന്തുണക്കാർ “ശരിയായ കാര്യം ചെയ്യുമെന്നും” “ലോകമെമ്പാടുമുള്ള മനസ്സാക്ഷിയും ധൈര്യവുമുള്ള ഫുട്ബോൾ ആരാധകരോടൊപ്പം ചേരുമെന്നും” ആരാധക സംഘം പറഞ്ഞു. ഒരു വലിയ ബാനറിൽ “‘ഇസ്രായേലിനെ’ ചുവപ്പ് കാർഡ് കാണിക്കൂ” എന്ന വാക്കുകൾ ഉണ്ടായിരുന്നു. അതാണ് ഇന്നലത്തെ പ്രതിഷേധങ്ങളുടെ പ്രധാന ശ്രദ്ധ കേന്ദ്രവും.
യുവേഫ തങ്ങളുടെ അധികാരപരിധിയിലുള്ള മത്സരങ്ങളിൽ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഇത്തരം പ്രദർശനങ്ങളുടെ പേരിൽ സെൽറ്റിക്കിന് മുമ്പ് നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2023 ഒക്ടോബറിൽ, അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള 2-2 ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിരവധി പലസ്തീൻ പതാകകൾ അന്ന് അവർ പരാതിയിരുന്നു. പലസ്തീൻ അനുകൂലമായ ഒരു ബാനറും പ്രദർശിപ്പിച്ചിരുന്നു. “പ്രകോപനപരമായ സ്വഭാവമുള്ള സന്ദേശം” പങ്കുവെച്ചതിന് സെൽറ്റിക്കിന് 15,000 പൗണ്ട് പിഴ ചുമത്തി യുവേഫ സംഭവത്തിനുശേഷം നടപടി സ്വീകരിച്ചു.