റൊണാൾഡോയുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, കാരണം ഇതാണ്; തുറന്നുപറഞ്ഞ് റൊണാൾഡോയുടെ സഹതാരം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി പ്രോ ലീഗ് ടേബിൾ തങ്ങളുടെ ജീവിതം എങ്ങനെ ദുഷ്കരമാക്കിയെന്ന് അൽ-നാസർ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോ വിശദീകരിച്ചു. റൊണാൾഡോയെ പോലെ ഒരു സൂപ്പർതാരം ടീമിലേക്ക് എത്തുമ്പോൾ ഒരു ടീമെന്ന നിലയിൽ തങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ ആണെന്നും താരം പറഞ്ഞു.

റൊണാൾഡോയുടെ വരവ് മിഡിൽ ഈസ്റ്റിലെ ആരാധകർക്ക് ആവേശം പകർന്നപ്പോൾ, റൊണാൾഡോ ലീഗിൽ ചലനം ഉണ്ടാക്കൻ ശരിക്കും പാടുപെട്ടു എന്നുതന്നെ പറയാം. അൽ-അലാമിക്ക് വേണ്ടി തന്റെ ആദ്യ ഗോൾ നേടാൻ അദ്ദേഹത്തിന് മൂന്ന് മത്സര ഗെയിമുകൾ വേണ്ടിവന്നു.

ഒടുവിൽ വെള്ളിയാഴ്ച നടന്ന അൽ നാസറിന്റെ സമനിലയിൽ പിരിഞ്ഞ മത്സരത്തിനൊടുവിലാണ് റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. റൊണാൾഡോയുടെ വരവ് റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന് ബുദ്ധിമുട്ടുണ്ടാക്കിയതായി അൽ-ഫത്തേയ്‌ക്കെതിരായ 2-2 സമനിലയ്ക്ക് ശേഷം സംസാരിച്ച ഗുസ്താവോ സമ്മതിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

“തീർച്ചയായും റൊണാൾഡോയുടെ സാന്നിധ്യം മത്സരങ്ങൾ ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു, കാരണം എല്ലാ ടീമുകളും അവനെതിരെ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ ശ്രമിക്കുന്നു, മാത്രമല്ല അദ്ദേഹം എല്ലാവർക്കും പ്രചോദനം നൽകുകയും ചെയ്യുന്നു.”

എന്നിരുന്നാലും, റൊണാൾഡോയുടെ സാന്നിധ്യം അൽ-നാസറിലെ കളിക്കാരെ സഹായിച്ചിട്ടുണ്ടെന്ന് ഗുസ്താവോ തറപ്പിച്ചു പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു:

“അൽ-നാസറിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഗ്രൂപ്പിന് വലിയ നേട്ടം നൽകുന്നു, കാരണം ഞങ്ങൾ അവനിൽ നിന്ന് എല്ലാ ദിവസവും പഠിക്കുന്നു, സാങ്കേതികമായും ശാരീരികമായും അവനുള്ള മികച്ച കഴിവുകൾ കണക്കിലെടുക്കുമ്പോൾ.”

“ക്രിസ്റ്റ്യാനോ റൊണാൾഡോ വെല്ലുവിളികൾക്കായി വന്നവനാണ്. അവൻ എപ്പോഴും അവയിൽ വിജയിക്കുന്നു, ഇവിടെയുള്ള എല്ലാവരും അവനോടൊപ്പം ചേർന്ന് കളിക്കാനാണ് ശ്രമിക്കുന്നത്.”