തന്റെ കരിയറിൽ ലയണൽ മെസ്സിക്കെതിരെയും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെയും കളിച്ചിട്ടുള്ള സ്പാനിഷ് ഗോൾകീപ്പർ അന്റോണിയോ അദാൻ, താൻ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ ഷോട്ട് റൊണാൾഡോയുടെതാണെന്ന് അടുത്തിടെ പറഞ്ഞു. റയൽ മാഡ്രിഡ് കളിക്കാരനായിരുന്ന കാലത്ത് ബാലൺ ഡി ഓർ ജേതാവിനൊപ്പം അദാൻ ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ട്. റയലിന്റെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്‌കോററിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദാൻ ഇങ്ങനെ പറഞ്ഞു:
“ഞാൻ ഒരുപാട് സ്‌ട്രൈക്കർമാർക്കൊപ്പം കളിച്ചു, ഞാൻ [ലയണൽ] മെസ്സിക്കെതിരെ കളിച്ചു, ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ടീമംഗം ആയിരുന്നു. റൗൾ, ബെക്കാം, റൊണാൾഡോ നസാരിയോ എന്നിവർക്കൊപ്പം ഞാൻ ടെസ്സിങ് റൂം മുറി പങ്കിട്ടു. ഇത്രയധികം പേരുടെ ഷോട്ട് നേരിട്ടുള്ള എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷോട്ട് നേരിടാൻ ആയിരുന്നു ബുദ്ധിമുട്ട്. അത്ര പവറും, കൃത്യതയും ആയിരുന്നു അതിന്.”
അതേസമയം അടുത്ത വർഷം യുഎസും മെക്സിക്കോയും കാനഡയും ചേർന്ന് വേദിയൊരുക്കുന്ന ലോകകപ്പിൽ പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവുമോ എന്ന ചോദ്യം ശക്തമാണ്. യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ പോർച്ചുഗൽ മികവ് കാണിച്ചാൽ സൂപ്പർ താരം മാർട്ടിനസിന്റെ ലോകകപ്പ് സ്ക്വാഡിലും ഇടം പിടിക്കും എന്ന് ഉറപ്പാണ്.
Read more
മെസിയെ സംബന്ധിച്ച് ലോകകപ്പ് നേടി ഫുട്‍ബോളിന്റെ അത്യുന്നതയിൽ നിൽക്കുന്നതിനാൽ തന്നെ അടുത്ത ലോകകപ്പ് കളിക്കുമോ എന്നത് കണ്ടറിയണം.