ഔദ്യോഗിക ബാലൺ ഡി ഓർ എക്സ് അക്കൗണ്ട് പങ്കിട്ട പുതിയ അഭിമുഖത്തിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തന്റെ വൈര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിൽ മികച്ചവരാകാൻ രണ്ട് സൂപ്പർതാരങ്ങളും പരസ്പരം പ്രേരിപ്പിച്ചതായി അർജന്റീനിയൻ ഇതിഹാസം പറഞ്ഞു.
വർഷങ്ങളായി നിരവധി കളിക്കാരുടെ പരസ്പരമുള്ള പോരാട്ടം ഫുട്‍ബോൾ ലോകം കണ്ടിട്ടുണ്ടെങ്കിലും ആരും മെസ്സിയുടേയും റൊണാൾഡോയുടേയും അടുത്തെത്തുന്നില്ല എന്നതാണ് സത്യം. രണ്ട് ആക്രമണകാരികളും ഫുട്ബോൾ ലോകത്തെ തങ്ങളുടെ കഴിവും മികവും കൊണ്ട് ആവേശത്തിൽ ആറാടിച്ചു എന്ന് പേരാട്ടം.
ഇരുവരും പല പ്രധാനപ്പെട്ട മത്സരങ്ങളുടെ വിധി ഒറ്റയ്ക്ക് തീരുമാനിക്കുകയും അതത് ടീമുകൾക്ക് കിരീടങ്ങൾ നേടുകയും ഓരോ സീസണിലും ശരാശരി 50 ഗോളുകൾ വരെ നേടുന്നതിലേക്ക് കാര്യങ്ങൾ എത്തി. 13 ബാലൺ ഡി ഓർ അവാർഡുകൾ, 10 യൂറോപ്യൻ ഗോൾഡൻ ഷൂസ്, 11 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, മറ്റ് നിരവധി അംഗീകാരങ്ങൾ എന്നിവയുമായി, ഇരുവരും ഇനി ഒരിക്കലും ഇത് പോലെ ഒരു നേർക്കുനേർ പോരാട്ടം ഫുട്‍ബോൾ ലോകം കാണില്ല എന്ന മട്ടിലാണ് കരിയറിൽ ഇപ്പോഴും നിൽകുന്നത്.
മെസി, റൊണാൾഡോയുമായിട്ടുള്ള പോരിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
“ഇത് എപ്പോഴും മനോഹരമായിരുന്നു.” എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി പറഞ്ഞു. “കായിക ലോകത്തിന്റെ കാര്യത്തിൽ പറഞ്ഞാൽ, അത് വളരെ മനോഹരമായിരുന്നു. ഞങ്ങൾ രണ്ടുപേരും അങ്ങേയറ്റം മത്സരബുദ്ധിയുള്ളവരായതിനാൽ ഞങ്ങൾ പരസ്പരം മികച്ചവരാകാൻ പ്രേരിപ്പിച്ചു. അവൻ എപ്പോഴും എല്ലാം ജയിക്കാൻ ആഗ്രഹിച്ചു, ഞാനും അങ്ങനെ തന്നെ. ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് മനോഹരമായ ഒരു സമയമായിരുന്നു.”
അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു.
“അദ്ദേഹം [ക്രിസ്റ്റ്യാനോ] എപ്പോഴും എല്ലാം ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചിരുന്നു,” മെസോ കൂട്ടിച്ചേർത്തു. “ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് വളരെ മനോഹരമായ ഒരു സമയമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇത്രയും നീണ്ട കാലയളവിൽ ഞങ്ങൾ പരസ്പരം പോരാടി. മുകളിൽ എത്താൻ എളുപ്പമാണ്, പക്ഷേ ബുദ്ധിമുട്ടുള്ള ഭാഗം അവിടെ തുടരുക എന്നതാണ്.”
Read more
അതേസമയം സമീപ വർഷങ്ങളിൽ ലയണൽ മെസ്സി vs ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻ ഫൈറ്റ് മന്ദഗതിയിലായിട്ടുണ്ടെന്ന് ഊന്നിപ്പറയേണ്ടതാണ്. രണ്ട് കളിക്കാരും യഥാക്രമം MLS, സൗദി ലീഗിനായി യൂറോപ്പ് വിട്ടതിന് ശേഷമാണ് ഇത് സംഭവിച്ചത്.