കൊച്ചിയിൽ ഇന്ന് മഞ്ഞക്കടലിരമ്പും, കലിപ്പടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കാലിടറിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് നടത്തി കഴിഞ്ഞിരിക്കുന്നു. ഈ നാളുകളിൽ ഒകെ കഷ്ടപെട്ടത് ഇന്ന് നടക്കുന്ന മത്സരത്തിലെ മൂന്ന് പോയിന്റുമായി മടങ്ങാമെന്ന പ്രതീക്ഷയോടെ മാത്രമാണ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഗാലറിയുടെ മുന്നിൽ കളിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ കരുത്ത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്ത്‌. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം മാജിക്ക് കാട്ടാൻ ഇവാന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ടീം മുന്നേറ്റങ്ങളിൽ നിർണായക ശക്തി ആയിരുന്ന വിദേശ താരങ്ങളായെ ഹോർഹെ പെരെയ്ര ഡയസും, അൽവാരോ വാസ്ക്വസുമെല്ലാം ടീം വിട്ടെങ്കിലും അവരേക്കാൾ മികച്ച താരങ്ങളെ പകരക്കാരായി കൊണ്ടു വരാൻ കഴിഞ്ഞതും ഇക്കുറി ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.

സ്ക്വാഡിന്റെ ഡെപ്ത്താണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു കരുത്ത്‌. ഇത്തവണ എല്ലാ പൊസിഷനുകളിലും മികച്ച ബാക്കപ്പ് താരങ്ങൾ ടീമിനുണ്ട്. ഇപ്പോഴിതാ പരിശീലകൻ ഇവാൻ പറഞ്ഞ വാക്കുകളാണ് ആരാധകർക്ക് സന്തോഷമായിരിക്കുന്നത്. സഹൽ അബ്‌ദുൾ സമദ്, ഗോൾകീപ്പർ ഗിൽ ഉൾപ്പടെ ഉള്ള ആളുകളുടെ കാര്യത്തിൽ ഇന്ന് കളിക്കുമോ ഇല്ലയോ എന്ന് തീരുമാനം ഇല്ലായിരുന്നു. എന്നാൽ ഇവാൻ പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിതീകണം നൽകുകയാണ്.

“ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിനായി എല്ലാവരും ലഭ്യമാണ്. ആർക്കും പരിക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. വൈദ്യ സംഘം ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ആരാധകർക്ക് മുന്നിൽ കളിക്കാൻ സാധിക്കുന്ന ആഹ്ളാദത്തിലാണ് പുതിയ ടീം അംഗങ്ങൾ” മലയാളി താരങ്ങൾ ഉൽപ്പാട് നിരവധി താരങ്ങൾ അവസരം കാത്തിരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബോൾ രീതികളെ നന്നായി അറിയാവുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈന്‍റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. മലയാളിതാരം വി പി സുഹൈർ, ക്ലെയ്റ്റൻ സിൽവ തുടങ്ങിയവരെ സ്വന്തമാക്കിയ ആത്മവിശ്വാസവുമുണ്ട്.