ഉക്രൈനെ അടിച്ചാല്‍ പണി കിട്ടുന്നത് ചെല്‍സിക്ക് ; കളിക്കുക മാത്രം ചെയ്യാം, അബ്രഹാമോവിക്കിന്റെ സ്വത്ത് ബ്രിട്ടന്‍ മരവിപ്പിച്ചു

റഷ്യ ഉക്രെയിനെ അടിച്ചാല്‍ പണി കിട്ടുന്നത് മുഴുവന്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബും മുന്‍ ചാംപ്യന്മാരുമായ ചെല്‍സിയ്ക്കാണ്. ചെല്‍സിയുടെ കളിയൊഴികെ സകല സാമ്പത്തീക പ്രവര്‍ത്തനത്തെയും ബാധിക്കുന്ന രീതിയില്‍ ബ്രിട്ടന്‍ ക്ലബ്ബിന്റെ സാമ്പത്തീക മേഖലയില്‍ ഇടപെടല്‍ നടത്തി്. അബ്രമോവിച്ച് ഉള്‍പ്പെടെയുള്ള ഏഴു റഷ്യന്‍ സമ്പന്നരുടെ ബ്രിട്ടന്‍ ഔദ്യോഗികമായി മരവിപ്പിച്ചു.

റഷ്യന്‍ പ്രസിഡന്റ് ്‌വ്‌ളാഡിമര്‍ പുടിന്റെ സുഹൃത്താണ് ചെല്‍സിയുടെ ഉടമയും വന്‍ പണക്കാരനുമായ റഷ്യക്കാരനുമായ റോമന്‍ അബ്രമോവിക്ക്. റഷ്യയ്ക്ക് എതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി അബ്രമോവിക്കിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ മരവിപ്പിച്ചത് തിരിച്ചടിയായിരിക്കുന്നത് ചെല്‍സിയെയാണ്. ചെല്‍സിയെ വില്‍ക്കാനുള്ള റോമാന്‍ അബ്രമോവിക്കിന്റെ നീക്കത്തെ കൂടി ബാധിക്കുന്നതാണ് നടപടി.

അബ്രമോവിച്ച് ഉള്‍പ്പെടെ 15 ബില്യണ്‍ യൂറോ മൂല്യം വരുന്ന ആസ്തികളുള്ള ഏഴു വ്യക്തികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ എല്ലാം മരവിപ്പിക്കപ്പെട്ടതോടെ ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകള്‍ നടത്താന്‍ കഴിയാതാകും. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാന്‍ കഴിയില്ലെന്നതും ശിക്ഷാനടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുന്നു.

ചെല്‍സിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു വിധത്തിലുള്ള തടസവും ഉണ്ടാകില്ലെങ്കിലും ഇനി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയില്ലെന്നതും ബ്രിട്ടന്റെ നടപടികളില്‍ ഉള്‍പ്പെടുന്നു. സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് മാത്രമേ ഇനി ചെല്‍സിയുടെ മത്സരങ്ങള്‍ കാണാന്‍ കഴിയുകയുള്ളൂ. ചെല്‍സി ക്ലബ്ബിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.