ഇന്ന് ജീവിച്ചിരുന്നു എങ്കിൽ പെലെ ബ്രസീൽ ടീമിന്റെ അവസ്ഥ കണ്ട് കരയുമായിരുന്നു. ടീം തകർന്നതിന്റെ കാരണം അത് മാത്രമാണ്; തുറന്നടിച്ച് പെലെയുടെ മകൻ രംഗത്ത്

നിലവിലെ ബ്രസീലിയൻ ദേശീയ ടീമിന്റെ അവസ്ഥയിൽ പെലെ “ദുഃഖിതനാകുമായിരുന്നു” എന്നും രാജ്യത്തുള്ള ജനങ്ങളെക്കാൾ വിഷമം അദ്ദേഹത്തിന് ആകുമായിരുന്നു എന്നും പറയുകയാണ് പെലെയുടെ പ്രിയപ്പെട്ട മകൻ. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ മകൻ എഡിഞ്ഞോ എഎഫ്‌പിയോട് പറഞ്ഞ വാക്കുകളാണ് ഇത്. 2026 ലോകകപ്പിന് യോഗ്യത നേടുന്നതിൽ ബ്രസീൽ പാടുപെടുകയും നിലവിൽ ദക്ഷിണ അമേരിക്കൻ പട്ടികയിൽ നേരിട്ട് യോഗ്യത നേടുന്ന അവസാന സ്ഥാനമായ ആറാം സ്ഥാനത്ത് തുടരുകയും ചെയ്യുകയാണ്. കാൽമുട്ടിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്ന നെയ്മർ ഇല്ലാതെ ബ്രസീൽ ബുദ്ധിമുട്ടുകയാണ്.

“ഈ പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടതല്ല, വലുതും സങ്കീർണ്ണവുമായ പ്രശ്നങ്ങളുണ്ട്,” പെലെയുടെ ഏഴ് മക്കളിൽ ഒരാളായ 53 കാരനായ എഡിഞ്ഞോ പറഞ്ഞു. “ഞങ്ങൾ ഒരു തകർച്ച നേരിടുന്നു… ഞങ്ങൾക്ക് ഇപ്പോഴും മികച്ച കളിക്കാർ ഉണ്ട്, എന്നാൽ മുൻ കാലങ്ങളിൽ ഞങ്ങൾ ഇന്നുള്ളതിനേക്കാൾ ഉയർന്ന തലത്തിലുള്ള കളിക്കാർ ഉണ്ടായിരുന്നു.”

“ഒരു സംശയവുമില്ല, അദ്ദേഹം (പെലെ) ഈ വർഷം അവിടെ ഉണ്ടായിരുന്നെങ്കിൽ, വളരെ ദുഃഖിതനാകുമായിരുന്നു.” മകൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചു. പെലെ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ച ബ്രസീലിയൻ ക്ലബ്ബായ സാന്റോസും അതിന്റെ 111 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തിയതിന് ശേഷം കഠിനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളും ബോർഡ് റൂം വിള്ളലുകളും മൂലം ക്ലബ് തകർന്നു.