സാൾട്ട് ലേക്കിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഉപ്പുവെള്ളം കുടിപ്പിച്ച് ഈസ്റ്റ് ബംഗാൾ, ബ്ലാസ്റ്റേഴ്സിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി

ആദ്യ മത്സരത്തിൽ തങ്ങൾ വളരെ എളുപ്പത്തിൽ തോൽപ്പിച്ച ഈസ്റ്റ് ബംഗാളിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തിലും അത്തരത്തിലുള്ള ജയം പ്രതീക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിന് പിഴച്ചു. കേരളത്തിന്റെ മണ്ണിലേറ്റ തോൽവിക്ക് സ്വന്തം മണ്ണിൽ ഈസ്റ്റ് ബംഗാൾ പ്രതികാരം ചെയ്തപ്പോൾ കേരളത്തിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. 77 ക്ലയിറ്റൺ സിൽവയാണ് കേരളത്തെ ഞെട്ടിച്ച ഗോൾ സ്വന്തമാക്കിയത്.

ആദ്യ പകുതി

ആദ്യ പകുതിയുടെ തുടക്കം കേരള ബ്ലാസ്റ്റേഴ്‌സ് ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെകിലും അതൊന്നും ഗോളുകൾ ആക്കാൻ ടീമിനായില്ല എന്നത് നിരാശയായി. കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ തന്നെ ഇറക്കിയ ഇവന്റെ തന്ത്രം ആദ്യ 10 മിനിറ്റിൽ നന്നായി പോയെങ്കിലും പിന്നീട് ബംഗാൾ തന്ത്രങ്ങൾ ഫലം കണ്ടു. ഗോളുകൾ വഴങ്ങാതെ രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലേക്ക് പോയി,

രണ്ടാം പകുതി

രണ്ട് ടീമുകളും നന്നായി പൊരുതിയ പകുതി യഥാർത്ഥത്തിൽ ഗോൾകീപ്പറുമാർ തമ്മിലുള്ള പോരാട്ടമായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ലൂണായും വിക്ടർ മോങ്ങിലും ഒഴികെ ഉള്ള താരങ്ങൾ തിളങ്ങാതിരുന്നപ്പോൾ ബംഗാൾ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച്. കളിയുടെ 72 ആം മിനിറ്റിൽ മഹേഷ് തുടക്കമിട്ട മിന്നൽ നീക്കങ്ങൾക്ക് ഒടുവിൽ സിൽവയുടെ ഫിനിഷിങ്. ഈസ്റ്റ് ബംഗാൾ ലീഡ് എടുത്ത് ശേഷം പിന്നീട് പ്രതിരോധം കാത്തതോടെ സമനില കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ പൊളിഞ്ഞു. എളുപ്പത്തിൽ ജയിക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് കിടത്തിയ അപ്രതീക്ഷിത ഈ ഫലം.