'സമാനതകളില്ലാത്ത മാന്ത്രികന്‍, ഫുട്‌ബോള്‍ ലോകത്തിന് ഇത് ദുഃഖദിനം'

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറണോഡയുടെ വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ലോകം. മറഡോണയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രംഗത്ത് വന്നു. അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിന്റെ ദിനമാണെന്ന് മെസി പറഞ്ഞു.

“അര്‍ജന്റീനയ്ക്കും ഫുട്ബോള്‍ ലോകത്തിനും വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെ തന്നെയുണ്ടാവും. കാരണം ഡീഗോ അനശ്വരനാണ്..അദ്ദേഹത്തോടൊപ്പമുള്ള അനശ്വര നിമിഷങ്ങളും ഞാന്‍ ഓര്‍ത്തു പോവുന്നു” മെസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Lionel Messi, Cristiano Ronaldo Pay Heartfelt Tribute to Eternal Diego Maradona

സമാനതകളില്ലാത്ത മാന്ത്രികനാണ് മറഡോണയെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. “എന്റെ ഒരു സുഹൃത്ത് വിട പറയുകയാണ്. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വരനുമായ ഒരാള്‍ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികന്‍. അദ്ദേഹം വിട പറയുകയാണ്. പക്ഷേ ഒരിക്കലും മായാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ് അദ്ദേഹം മറയുന്നത്” ക്രിസ്റ്റ്യാനോ കുറിച്ചു.

Maradona tells Cristiano Ronaldo to

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച് എട്ട് ദിവസത്തിന് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.