നിലവാരമില്ലാത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു, അല്ലാത്ത പക്ഷം മെസി കപ്പ് ഉയര്‍ത്തില്ലായിരുന്നു; മൗനം വെടിഞ്ഞ് ഫ്രാന്‍സ് പരിശീലകന്‍

ഫ്രാന്‍സിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാര്‍ നീട്ടി ദിവസങ്ങള്‍ക്ക് ശേഷം, ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോടേറ്റ തോല്‍വിയെ കുറിച്ച് മനസ് തുറന്ന് ദിദിയര്‍ ദെഷാംപ്സ്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ആവേശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. തന്റെ കരാര്‍ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്സ്, ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി.

ഞങ്ങള്‍ ആ മത്സരത്തിന് പൂര്‍ണ്ണ സജ്ജരായിരുന്നില്ല. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലര്‍ത്താത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു. ഞാന്‍ ശക്തമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു നല്ല മണിക്കൂര്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.

കോച്ച് ആരുടെയും പേരുകളൊന്നും പരാമര്‍ശിച്ചില്ലെങ്കിലും, കിലിയന്‍ എംബാപ്പെ ഹാട്രിക്കോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ സബ് ചെയ്തിരുന്നു. ഔസ്മാന്‍ ഡെംബെലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് മാറ്റപ്പെട്ടത്.

Read more

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മര്‍ദത്തിന്‍ കീഴില്‍ ഹാട്രിക് നേടിയ യുവതാരം പ്രതിരോധത്തിലേക്ക് ടീമിനെ ഏറെക്കുറെ കൊണ്ടുപോയി. ഖത്തറില്‍ നടന്ന മാര്‍ക്വീ ഫുട്‌ബോള്‍ ഇവന്റില്‍ മൊത്തം എട്ട് ഗോളുകള്‍ നേടിയ താരത്തിനാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.