കോപ്പ അമേരിക്ക: ബ്രസീലിന്റെ ചങ്ക് തകര്‍ത്ത് ഏയ്ഞ്ചല്‍ ഡി മരിയ

കോപ്പ അമേരിക്ക ഫൈനലില്‍ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ബ്രസീലിനെതിരെ അര്‍ജന്റീനയ്ക്ക് വ്യക്തമായ അധിപത്യം. മത്സരത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലൂടെ അര്‍ജന്റീന ആദ്യ പകുതി തങ്ങളുടേതാക്കിയിരിക്കുകയാണ്.

22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

മത്സരത്തില്‍ അര്‍ജന്റീനയുടെ ഭാഗത്തു നിന്ന് മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍, ബ്രസീലിന് ഇതുവരെ മെസി പടയ്ക്ക് മേല്‍ ഭീഷണിയുയര്‍ത്താന്‍ സാധിച്ചിട്ടില്ല. അര്‍ജന്റീന 4-3-3 ഫോര്‍മേഷനില്‍ കളിക്കുമ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീല്‍.