മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍  യൂണൈറ്റഡിന്  സിറ്റി കണക്കിന് കൊടുത്തു ; പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍  ആറു പോയിന്റിന്റെ ലീഡ്

ക്രിസ്ത്യാനോ റൊണാള്‍ഡോയും എഡിസന്‍ കവാനിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളില്ലാതെ ഇറങ്ങിയ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കൂറ്റന്‍ തോല്‍വി. പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയായിരുന്നു യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്. 4 – 1 നായിരുന്നും ടീമിന്റെ ജയം.

യുണൈറ്റഡ് കീപ്പര്‍ ഡി ജിയയുടെ മികവ് ഇല്ലായിരുന്നു എങ്കില്‍ ഈ ഗോളുകളുടെ എണ്ണം കൂടുതലാകുമായിരുന്നു. കളിയില്‍ സിറ്റിയുടെ പ്‌ളേമേക്കര്‍ ഡിബ്രൂയനും മെഹ്‌റെസും ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ യുണൈറ്റഡിന്റെ ഗോള്‍ സാഞ്ചോയുടെ വകയായിരുന്നു.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഡിബ്രൂയനിലൂടെ സിറ്റി ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സാഞ്ചോയിലൂടെ 22ആം മിനുട്ടില്‍ സമനില പിടിച്ചെങ്കിലും ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ 28 ാം മിനിറ്റില്‍ ഡിബ്രൂയന്‍ ലീഡ് കൂട്ടി. 68 ാം മിനിറ്റില്‍ മെഹ്‌റാസിന്റെ ആദ്യഗോളിന് അസിസ്റ്റ് ചെയ്തതും ഡിബ്രൂയനായിരുന്നു.

കളിയുടെ അവസാന മിനിറ്റില്‍ മഹ്‌റസ് ഒരു ഗോള്‍ കൂടെ നേടിയതോടെ യുണൈറ്റഡ് പരാജയംം പൂര്‍ത്തിയായി. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനത്തെ 6 പോയിന്റ് ലീഡ് തിരിച്ചുപിടിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയത്തോടെ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി. പരിക്കേറ്റ ക്രിസ്ത്യാനോ റൊണാള്‍ഡോ, എഡിസണ്‍ കവാനി, റാഫേല്‍ വരാനേ, ലൂക് ഷോ എന്നിവരെ കൂടാതെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാനിറങ്ങിയത്. ഇത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിയെ ശരിക്ക് ബാധിക്കുകയും ചെയ്തു.