ഗോൾമാല, ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മിന്നലാട്ടം

മുംബൈ സിറ്റിക്ക് എതിരെയുള്ള അനുഭവം ഉള്ളിൽ കിടക്കുന്നത് കൊണ്ടാകാം ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിൽ ഒന്ന് പതുങ്ങി പിന്നെ കുതിച്ചു, കിട്ടിയതോ ആദ്യ പകുതി അവസാനിച്ചപ്പോൾ നിര്ണായകമായ രണ്ട് ഗോൾ ലീഡ്. എതിരാളികളുടെ തന്ത്രം മനസിലാക്കി അത് പഠിച്ച് ആക്രമിച്ച രീതി എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച തുടക്കമാണ് നൽകിയത്. ലൂണ 41 ആം മിനിറ്റിൽ തുടക്കമിട്ട ഗോൾ വേട്ട 45 ആം മിനിറ്റില് പെനാൽറ്റിയിലൂടെ ദിമിട്രോസ് നേടിയ ഗോളിലൂടെ പൂർത്തിയായി.

തങ്ങൾ അമിത ആക്രമം നടത്തിയാൽ മിടുക്കരായ എതിരാളികൾ തക്കം പാർത്തിരുന്ന് കൗണ്ടർ നടത്തുമെന്ന് മനസിലാക്കിയാൽ തന്നെ ആദം തന്നെ സേഫ് ഗെയിം നടത്താനാണ് ഇവനും കുട്ടികളും ശ്രമിച്ചത്. കിട്ടുന്ന ചെറിയ അവസരങ്ങളിൽ ആക്രമിച്ചതൊഴിച്ചാൽ ഇരു ടീമുകളും തങ്ങളുടെ പ്രതിരോധം പൊട്ടാതെ കാത്തു. സഹാളും റഹം ഗോവൻ പ്രതിരോധത്തിന് തലവേദനയായപ്പോൾ കേരളത്തിന്റെ പഴയ പോരാളി അൽവാരോ ഇടക്ക് കേട്ടാലറല്ല ബോക്സിൽ ഭീതിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചു.

ആദ്യ പകുതി സമനില ആകുമെന്ന് വിചാരിച്ച സ്ഥലത്ത് നിന്നാണ് ഗോൾ വന്നത്. ഗോവൻ ബോക്സിലെ കൂട്ടപാച്ചിൽ നടത്തിയ സമയത്ത് രാഹുലിന്റെ നേതൃത്വം നൽകിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ഗോവൻ ബോക്സിൽ വന്ന ചെറിയ കൺഫ്യൂഷൻ സഹൽ മുതലെടുത്ത് നൽകിയ മികച്ച പാസ് ഗോളിലേക്ക് ഒന്ന് ചെറുതായി തെറ്റെണ്ട ആവശ്യമേ ലൂണക്ക് ഉണ്ടായിരുന്നോള്ളൂ, അതയാൾ നല്ല രീതിയിൽ ചെയ്തു.

ഗോൾ വന്നതിന് ശേഷവും എതിരാളികളെ തകർക്കാൻ ഒരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് കൗണ്ടറാണ് പെനാൽറ്റിയും ദിമിട്രോസ് ഗോളും നൽകിയത്. എന്തായാലും മനോഹരമായ പെനാൽറ്റി ദിമിട്രോസ് വലയിൽ എത്തിച്ചപ്പോൾ പൊട്ടിത്തെറിച്ച സ്റ്റേഡിയം കാത്തിരിക്കുന്നത് കൂടുതൽ ബ്ലാസ്റ്റേഴ്‌സ് ഗോളുകൾക്ക് തന്നെയാണ്.