പന്തിന്റെ പരിക്ക് ബി.സി.സി.ഐയുടെ തന്ത്രം, തഴഞ്ഞത് സഞ്ജു ഫാൻസിനെ പ്രീതിപ്പെടുത്താൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഇന്ത്യ ഒഴിവാക്കിയത് ആരാധകർ ആഘോഷിച്ചിരുന്നു . മോശം ഫോം തുടരുമ്പോഴും അവസരം കാത്തുനില്‍ക്കുന്ന മറ്റ് താരങ്ങളെ പരിഗണിക്കാതെ പന്തിന് ടീം മാനേജ്‌മെന്റ് അധിക പിന്തുണ നല്‍കുന്നത് ഏറെ വിമര്‍ശനം നേരിടുമ്പോഴാണ് ഈ നീക്കം.

പന്ത് പുറത്തായതിന് പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തത്. 25 കാരനായ താരം പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകള്ൽ അനുസരിച്ച് പരിക്കൊന്നും ഇല്ലെന്നും താരത്തെ മനഃപൂർവം ഒഴിവാക്കിയതാണെന്നന്നും ആരാധകർ പറയുന്നു. മോശം ഫോം എന്ന പേരിൽ ബിസിസിഐക്ക് തങ്ങളുടെ മാനസപുത്രനെ ഒഴിവാക്കാൻ ഇഷ്ടമില്ലതിനാലാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നും ആരാധകർ പറയുന്നു. ബിസിയെ സംബന്ധിച്ച് ഈ കാലയളവിൽ പന്തിനോളം അവർ ആരെയും പിന്തുണച്ചിട്ടില്ല. അതിനിടയിൽ അയാൾ മോശം ഫോമിൽ നിന്ന് കൂടുതൽ നാശത്തിലേക്ക് കൂപ്പ് കുത്തിയപ്പോഴും അവർ അത് തുടരുന്നു.

എന്നാൽ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മറ്റ് മാർഗം ഇല്ലാതെ പന്തിനെ പുറത്താക്കി മാനം രക്ഷിക്കാനാണ് ബിസിസിഐ ശ്രമിച്ചത്.