ഒറ്റ അടിക്ക് നഷ്ടം 15 പോയിന്റ്, എന്ത് ചെയ്യുമെന്നറിയാതെ യുവന്റസ്; പോയിന്റുകൾ വെട്ടിക്കുറച്ചത് ഈ കാരണം കൊണ്ട്

പ്ലസ്‌വാലൻസ കേസിലെ വിധിയുടെ ഫലമായി സീരി എ ഭീമൻമാരായ യുവന്റസിന് 15 പോയിന്റ് കുറച്ച് നൽകാനുള്ള FIGC പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന ഫെഡറൽ കോടതി ഓഫ് അപ്പീൽ അംഗീകരിച്ചു. അതോടെ 15 പോയിന്റുകൾ നഷ്‌ടമായ ടീം ഇപ്പോൾ പത്താം സ്ഥാനത്തായി.

FIGC പ്രോസിക്യൂട്ടറുടെ ഓഫീസ് അടുത്തിടെ പ്ലസ്വലെൻസ കേസ് വീണ്ടും തുറക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു, അനധികൃതമായി വർധിച്ച മൂല ധനത്തിന്റെ പേരിലാണ് ഇപ്പോൾ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. സമീപകാലത്ത് നടന്ന ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ ഇത്തരം വിധി വന്നിരിക്കുന്നത്.

ടീം ഇപ്പോൾ അപ്പീലിന് പോകുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. അനുകൂലമായി മാറിയില്ലെങ്കിൽ അത് ടീമിന് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക എന്നും വ്യക്തമാണ്. കേസിൽ ഉൾപ്പെട്ടതിന് ടോട്ടൻഹാമിന്റെ ഫുട്ബോൾ ഡയറക്ടർ ഫാബിയോ പരാറ്റിസിക്കും രണ്ടര വർഷത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്. പരാറ്റിസി 2021 വരെ സീരി എ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മൊത്തത്തിൽ, 62 ട്രാൻസ്ഫറുകൾ കമ്മിറ്റി പരിശോധിച്ചു, അതിൽ 42 എണ്ണവും യുവന്റസുമതി ബന്ധപ്പെട്ടതാണ്.