ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾ ഒരിക്കലും ഞങ്ങളെ പരിശീലിപ്പിക്കാൻ വരരുത്'; ഗംഭീറിനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ നാണംകെട്ട തോൽവി സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കെതിരെ നാടകീയമായ ജയമായിരുന്നു അയർലൻഡ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു റൺസിന്റെ ജയം അയർലൻഡ് നേടുകയായിരുന്നു. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമ നേടിയ അർധസെഞ്ചുറി മാത്രമായിരുന്നു രക്ഷയായത്. 46 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആദ്യം ബാറ്റ് വീശാനെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസനെയും, അഭിഷേക് ശര്മയെയും നീലപ്പടയ്ക്ക് നഷ്ടപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 11 പന്തിൽ 12 റൺസും, നായകൻ ശ്രേയസ് അയ്യർ ഏഴ് പന്തിൽ പത്ത് റൺസുമാണ് നേടിയത്.

ഒരു ബൗണ്ടറിയാണ് ഇഷാൻ അടിച്ചതെങ്കിൽ, രണ്ട് ബൗണ്ടറികളായിരുന്നു ശ്രേയസ് നേടിയത്. അരങ്ങേറ്റത്തിൽ പ്രിൻസ് മൂന്ന് വിക്കറ്റും, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും ഇന്ത്യയ്ക്കായി വീഴ്ത്തി.

Read more

ഇപ്പോൾ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ക്രിക്കറ്റ് ലോകവും ആകെ വിമർശനം ഉയർത്തികൊണ്ടിരിക്കുകയാണ്. പരിശീലകൻ ഗംഭീറിനെ പരിഹസിച്ചുകൊണ്ട് ഐസ്‌ലന്‍ഡ് ക്രിക്കറ്റും രംഗത്തെത്തിയിരുന്നു. ‘ ഞങ്ങളുടെ കോച്ചിങ് സ്റ്റാഫ്‌സിലേക്ക് ഗൗതം ഗംഭീറിനെ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ പറയുമ്പോഴും അദ്ദേഹത്തിന് ചില പ്രത്യേക കഴിവുകളും ഉണ്ട് എന്നതിൽ സംശയമില്ല. ഇത്തരം മികച്ച താരങ്ങളെ ഉപയോഗിച്ച് ഇത്തരമൊരു മത്സരഫലം ഉണ്ടാക്കിയെടുക്കാൻ അസാധാരണമായ കഴിവ് തന്നെ വേണം’, ഐസ്‌ലന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ എക്‌സിൽ കുറിച്ചു.