ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോൾ ഇന്ത്യ 255 റൺസ് നേടി. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. 46 പന്തിൽ 5 ഫോറും 8 സിക്സും അടക്കം 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഇപ്പോഴിതാ സഞ്ജുവിന്റെ മികവിനെ വാനോളം പുകഴ്ത്തി പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി.
“ഏറ്റവും കൂടുതൽ ഈ പുരസ്കാരത്തിന് അർഹനായ വ്യക്തിയിൽ നിന്നുള്ള ഉജ്ജ്വലമായ ഒരു ടൂർണമെന്റ്. ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ നീ നിന്റെ മികവ് പുറത്തെടുത്തു. നിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷം ചേട്ടാ!” വിരാട് കുറിച്ചു.
Read more
ടൂർണമെന്റിലെ നിർണ്ണായക മത്സരങ്ങളിൽ സഞ്ജു നടത്തിയ പ്രകടനത്തെ കോഹ്ലി പ്രത്യേകം എടുത്തുപറഞ്ഞു. മലയാളികൾ സഞ്ജുവിനെ വിളിക്കുന്ന ‘ചേട്ടാ’ എന്ന വിളിപ്പേര് തന്നെ കോഹ്ലിയും ഉപയോഗിച്ചത് ആരാധകർക്കിടയിൽ നിമിഷ നേരംകൊണ്ട് വലിയ തരംഗമായിരിക്കുകയാണ്. ഒരു ടി 20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺ നേടിയ കോഹ്ലിയുടെ തന്നെ നേട്ടം മറികടന്നാണ് സഞ്ജു ഈ ടൂർണമെന്റിലെ മികച്ച താരമായത്.







