ഇന്ത്യ ഇല്ലാതെ ക്രിക്കറ്റിന് എന്ത് ആഘോഷം, ഒന്നും നടക്കില്ല പാകിസ്ഥാൻ അതിനാൽ തന്നെ മര്യാദക്ക് പോയാൽ നിങ്ങൾക്ക് കൊള്ളാം; പ്രതികരണവുമായി കേന്ദ്ര മന്ത്രി

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഐസിസി ലോകകപ്പിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂർ വ്യാഴാഴ്ച പ്രതികരിച്ചു. ക്രിക്കറ്റിന് ഇന്ത്യയുടെ സംഭാവന വളരെ വലുതാണ്, അത് അവഗണിക്കാനാവില്ല അതിനാൽ തന്നെ പാകിസ്ഥാൻ അടുത്ത വര്ഷം നടക്കുന്ന ലോകകപ്പിൽ കളിക്കാൻ എത്തും അല്ലെങ്കിൽ അവർക്ക് തന്നെയാണ് ഇഷ്ടം.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ പ്രഖ്യാപനത്തിനായുള്ള ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “അടുത്ത വർഷം ഏകദിന ലോകകപ്പും ഇന്ത്യയിൽ നടക്കുമെന്നും ലോകമെമ്പാടുമുള്ള എല്ലാ വലിയ ടീമുകളും അതിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരണം, ഒരു കായിക ഇനത്തിലും നിങ്ങൾക്ക് ഇന്ത്യയെ അവഗണിക്കാനാവില്ല. സ്പോർട്സിന്, പ്രത്യേകിച്ച് ക്രിക്കറ്റിന് ഇന്ത്യ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. അതിനാൽ, അടുത്ത വർഷം ലോകകപ്പ് സംഘടിപ്പിക്കും, അത് മഹത്തായതും ചരിത്രപരവുമായ സംഭവമായിരിക്കും. പാക്കിസ്ഥാനിൽ സുരക്ഷാപ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇത് ക്രിക്കറ്റ് മാത്രമല്ല.”

അടുത്ത വർഷത്തെ ഏഷ്യാ കപ്പിൽ കളിക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി ജയ് ഷാ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടതോടെയാണ് കുഴപ്പങ്ങൾ ആരംഭിച്ചത്. ജയ് ഷായുടെ ശക്തമായ വാക്കുകൾക്ക് പിന്നാലെയാണ് പാകിസ്ഥാൻ ക്രിക്കറ്റിൽ നിന്ന് പ്രതികരണം വന്നത്. അടുത്തിടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു.

“ഇത്തരം പ്രസ്താവനകളുടെ മൊത്തത്തിലുള്ള ആഘാതം ഏഷ്യൻ, അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മ്യൂണിറ്റികളെ പിളർത്താൻ സാധ്യതയുണ്ട്, കൂടാതെ 2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിനും 2024-2031 സൈക്കിളിൽ ഇന്ത്യയിൽ നടക്കുന്ന ഭാവി ഐസിസി ഇവന്റുകൾക്കുമായി പാകിസ്ഥാൻറെ ഇന്ത്യാ സന്ദർശനത്തെ ബാധിക്കും,” പിസിബി പറഞ്ഞിരുന്നു.

എന്തായാലും ലോകകപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കാനിരിക്കുന്നത് എന്നത് ശ്രദ്ധിക്കണം.