ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക് പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.
ഇതോടെ ഈ മാസം 7 മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിൽ പ്രതീക്ഷകൾ വാനോളമാണ്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും ഓൾ റൗണ്ടർ പ്രകടനവും നടത്തുന്ന താരങ്ങളും വിക്കറ്റ് മഴ പെയ്യിക്കാൻ കെല്പുള്ള ബോളർമാരും മികച്ച ഫോമിലാണ് ഉള്ളത്. അതിനു തെളിവാണ് ഇപ്പോൾ കഴിഞ്ഞ ന്യുസിലാൻഡിനെതിരെയുള്ള പരമ്പര. ഇന്ത്യയുടെ ബാറ്റിംഗ് മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ന്യുസിലാൻഡ് നായകൻ മിച്ചൽ സാന്റ്നർ.
” ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇന്ത്യ വളരെ ശക്തരാണ് അതും അവരുടെ സ്വന്തം സ്ഥലത്ത് വെച്ച് നടക്കുന്ന മത്സരം കൂടെയാണ് ഇത്. ബൗണ്ടറി റോപ്പിന്റെ ദൂരം കൂട്ടുന്നത് നല്ലതായിരിക്കും ഞങ്ങളുടെ ബോളേഴ്സിന്” മിച്ചൽ സാന്റ്നർ പറഞ്ഞു.
Read more
അവസാന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 43 പന്തിൽ 6 ഫോറും 10 സിക്സും അടക്കം 103 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 30 പന്തിൽ 4 ഫോറും 6 സിക്സും അടക്കം 63 റൺസും ഹാർദിക് പാണ്ട്യ 17 പന്തിൽ 42 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.







