ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇന്‍ഡോറില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനത്തെ ഒരു നിമിഷം നായകന്‍ രോഹിത് പഴിച്ചിട്ടുണ്ടാകണം. ഇന്‍ഡോറില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യതകര്ന്നടിഞ്ഞിരിക്കുകയാണ്. 10 വിക്കറ്റുകളും നഷ്‌ടമായ ഇന്ത്യൻ സ്കോർ ബോർഡിൽ ആകെ ഉള്ളത് 109 റൺസ് മാത്രം.
രോഹിത് ശര്‍മയാണ് (12) ആദ്യം പുറത്തായത്. മാത്യു കുനെമാന്റെ പന്തില്‍ അലക്സ് കാരി സ്റ്റമ്പ് ചെയ്താണ് രോഹിത് പുറത്തായത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെയും (21) കുനെമാന്‍ പുറത്താക്കി. ചേതേശ്വര്‍ പുജാര (1) വീണ്ടും നിരാശപ്പെടുത്തി. നേതന്‍ ലയണിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജയ്ക്കും (4) പിടിച്ചുനില്‍ക്കാനായില്ല. ലയണിന്റെ പന്തില്‍ കുനെമാന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തി രണ്ടാം പന്തില്‍ തന്നെ ശ്രേയസ് അയ്യരും (0) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 45 എന്ന നിലയിലേക്ക് വീണു. കോഹ്ലി- കെ.എസ് ഭരത് സഖ്യം രക്ഷിക്കുമെന്ന് ഓർത്തപ്പോൾ 22 റൺസെടുത്ത കോലിയുടെ വിക്കറ്റ് മാത്യു കുഹ്നെമാനെടുത്തതോടെ ഇന്ത്യൻ ഇന്നിംഗ്സ് പിന്നെ വളരെ വേഗം അവസാനിക്കുക ആയിരുന്നു. മാത്യു കുഹ്നെമാന്‍ 5 വിക്കറ്റുകൾ നേടി ഇനിയാണ് ബാറ്റിംഗ് നടുവൊടിച്ച്.
പിച്ചിനെക്കുറിച്ച് ഉള്ള മാത്യു ഹൈഡന്റെ പ്രതികരണം ഇങ്ങനെ, “ഒരു തരത്തിലും ആറാം ഓവറിൽ സ്പിന്നർമാർ പന്തെറിയാൻ പാടില്ല. ഇത്തരത്തിലുള്ള പ്രതലങ്ങൾ എനിക്ക് ഇഷ്ടപ്പെടാത്തതിന്റെ കാരണം ഇതാണ്. ആദ്യ ദിനത്തിൽ തന്നെ ഇങ്ങനെ തിരിയുന്ന പിച്ച, ഏത് ടീം ജയിച്ചാലും ഇതൊന്നും അത്ര നല്ലതല്ല.”
Read more
ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോഴും പിച്ച് ഇത്തരത്തിലാണ് പ്രതികരിക്കുന്നതെങ്കിൽ വലിയ വിമർശനം പിച്ചിന് പിന്നാലെ ഉയരുമെന്ന് ഉറപ്പാണ്.