ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.
ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. 45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി. കനത്ത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ ബൗളിങ് സംഘത്തെ വിമര്‍ശിച്ച് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. മധ്യഓവറുകളില്‍ ബൗളര്‍മാര്‍ വലിയ വീഴ്ച വരുത്തിയെന്നാണ് വിമര്‍ശം.
Read more
‘മധ്യഓവറുകളില്‍ വളരെയധികം റണ്‍സ് വിട്ടുകൊടുത്തതാണ് വിനയായത്. 160-170 റണ്‍സില്‍ ഒതുക്കേണ്ടതായിരുന്നു മത്സരം. പക്ഷെ സാധിച്ചില്ല. ഈ മത്സരത്തില്‍ ഒട്ടേറെ പാഠമുണ്ട്’- ഗില്‍ മത്സരശേഷം പറഞ്ഞു. തോല്‍വി ടീമിന് പാഠമാണെന്നും വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇത് തിരുത്തുമെന്നും ഗില്‍ പറയുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും വലിയ പരാജയമാണിത്.







