ക്രിക്കറ്റിൽ നീണ്ട കരിയർ വേണോ, ഇനി മുതൽ അവനെ മാതൃകയാക്കുക; യുവതാരങ്ങൾക്ക് ഉപദേശവുമായി ഫാഫ് ഡു പ്ലെസിസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ (2024) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർസിബി) നയിക്കാൻ ഒരുങ്ങുകയാണ് ഫാഫ് ഡു പ്ലെസിസ്. ഫ്രാഞ്ചൈസിയെ അദ്ദേഹം ഇത്തവണ അവരുടെ കന്നി കിരീടത്തിലേക്ക് അദ്ദേഹം കൊണ്ടുപോകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെൻ മാക്‌സ്‌വെൽ, യുവരാജ് സിംഗ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങി നിരവധി പേരുടെ വീടായിട്ടും ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഐപിഎൽ കിരീടം നേടിയിട്ടില്ല.

ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്ന കോഹ്‌ലിയ്‌ക്കൊപ്പം അദ്ദേഹം നൽകുന്ന മികച്ച തുടക്കത്തിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ മുഴുവൻ. തൻ്റെ രണ്ടാമത്തെ കുട്ടിയായ അകായുടെ ജനനത്തെ ഏറെ നാളുകളായി കോഹ്‌ലി ക്രിക്കറ്റ് കളിക്കളത്തിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്

മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തനിക്ക് കോഹ്‌ലിയോട് വലിയ ബഹുമാനവും ആദരവുമാണ് ഉള്ളതെന്നുള്ള അഭിപ്രായമാണ് പറഞ്ഞത്. തനിക്ക് പലപ്പോഴും കോഹ്‌ലിയോട് ഉള്ള സാമ്യത തോന്നിയിട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 39 കാരനായ ഫാഫ്, ഇന്ന് ക്രിക്കറ്റിൽ ഏറ്റവും അധികം ബഹുമിക്കപെടുന താരങ്ങളിൽ ഒരാളാണ്.

” വിരാടും ഞാനും പല കാര്യങ്ങളിലും സമാനരാണ്. ഞങ്ങളുടെ പ്രകടനങ്ങൾ നിലനിർത്താൻ, ഫിറ്റ്നസ് നന്നായി നിലനിർത്തി അതിന് ആവശ്യമുള്ള ഭക്ഷണമാണ് കഴിക്കുന്നത്. അതിനാലാണ് ഞങൾ എളുപ്പത്തിൽ കണക്‌റ്റ് ചെയ്‌തതെന്ന് ഞാൻ കരുതുന്നു, ”ഫാഫ് ഡു പ്ലെസിസ് ഒരു സ്റ്റാർ സ്‌പോർട്‌സ് അഭിമുഖത്തിൽ പറഞ്ഞു.

കോഹ്‌ലിയെ ഫാഫ് അഭിനന്ദിച്ചു പറഞ്ഞത് ഇങ്ങനെയാണ് “അദ്ദേഹം ഒരു അത്ഭുതകരമായ കളിക്കാരനാണ്, ഹിറ്റാണ്. അവൻ കഠിനമായി പരിശീലിക്കുന്നു, നിങ്ങൾക്ക് ദീർഘനേരം ക്രിക്കറ്റ് കളിക്കണമെങ്കിൽ നിങ്ങൾ അവനെപ്പോലെയാകണമെന്ന് എനിക്ക് തോന്നുന്നു. യുവതലമുറ അദ്ദേഹത്തെ പിന്തുടരണം. വളരെ കഴിവുള്ള കളിക്കാർ ഉണ്ട്, എന്നാൽ കുറച്ചുപേർക്ക് മാത്രമേ ദീർഘകാലം നിലനിൽക്കാൻ കഴിയൂ. ഫിറ്റ്‌നസും പ്രധാന പങ്കുവഹിക്കുന്നു,’ ഫാഫ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആറാം സ്ഥാനത്താണ് പോരാട്ടം അവസാനിച്ചത്.