IPL 2025: വിരാട് എന്നെ ചവിട്ടി വിളിച്ചു, എന്നിട്ട് ആ കാര്യം അങ്ങോട്ട് പറഞ്ഞു; വെളിപ്പെടുത്തലുമായി ഇഷാന്ത് ശർമ്മ

ഇഷാന്ത് ശർമ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള സൗഹൃദം ഈ നാളുകളിൽ ഇന്ത്യൻ ആരാധകർ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. ഏകദേശം ഒരേ കാലഘത്തിൽ ക്രിക്കറ്റ് കരിയർ ആരംഭിച്ച്, ഇന്ത്യൻ ടീമിലും, ഇന്ത്യൻ പ്രീമിയർ ലീഗിലുമെല്ലാം വളർന്ന ഈ കൂട്ട് ഇന്ന് കൂട്ടുകാർ എന്നതിനെക്കാൾ സഹോദര ബന്ധം പോലെയാണ് തോന്നിയിട്ടുള്ളത്.

ഇപ്പോഴിതാ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുന്നതിനിടെ, ഇഷാന്ത് ശർമ്മ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇഷാന്തിന്റെ ആദ്യ ഇന്ത്യൻ ടീമിലേക്കുള്ള വിളിയെക്കുറിച്ച് കോഹ്‌ലി തന്നെ അറിയിച്ച അവിസ്മരണീയ നിമിഷം അദ്ദേഹം ഓർമ്മിക്കുന്നു.
അണ്ടർ 17 ടീമിലെ സഹതാരം മുതൽ ഇന്ത്യൻ ജേഴ്‌സിയിൽ വിജയം നേടുന്നതുവരെ, ഇരുവരും ഒരുമിച്ച് സ്വപ്നം കണ്ട ലക്ഷ്യം നേടി. ഏറ്റവും അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലേക്കുള്ള കോൾ അറിയിക്കാൻ കോഹ്‌ലി തന്നെ ഉണർത്തിയതിന്റെ രസകരമായ ഒരു ഓർമ്മ ഇഷാന്ത് ശർമ്മ സ്റ്റാർ സ്‌പോർട്‌സിനോട് പങ്കുവെച്ചു.

“ഞങ്ങളുടെ ഇന്ത്യൻ അരങ്ങേറ്റം വന്നപ്പോൾ, ടീമിന്റെ പേര് വന്നു… അവൻ എന്നെ ചവിട്ടി, നിന്റെ പേര് വന്നു എന്ന് പറഞ്ഞു. അവൻ ചോദിച്ചു, നീ ശരിക്കും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ? ഞാൻ പറഞ്ഞു, സഹോദരാ, എന്നെ ഉറങ്ങാൻ അനുവദിക്കൂ,” ഇഷാന്ത് പറഞ്ഞു.

കാലക്രമേണ വിരാട് കോഹ്‌ലി മാറുമെന്ന് പലരും പറഞ്ഞെങ്കിലും അയാൾ മാറിയിട്ടില്ല എന്ന് ഇഷാന്ത് ഓർത്തു. ലോകം സൂപ്പർ സ്റ്റാർ വിരാട് കോഹ്‌ലിയായി കാണുമ്പോഴും, തനിക്ക് താൻ എപ്പോഴും തന്റെ പഴയ സുഹൃത്തായ ‘ചീക്കു’ മാത്രമായിരിക്കുമെന്ന് ഇഷാന്ത് ശർമ്മ അടുത്തിടെ നടത്തിയ ഒരു ചാറ്റിൽ പറഞ്ഞു.

“സങ്കൽപ്പിക്കുക, നിങ്ങളുടെ സഹോദരൻ ഇത്രയും ഉയരങ്ങളിൽ എത്തിയിരിക്കുന്നു. എല്ലാവരും അദ്ദേഹം മഹാനാണെന്ന് കരുതുന്നു. പക്ഷേ, അവസാനം അദ്ദേഹം ഒരു മനുഷ്യനാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. നിങ്ങൾ അദ്ദേഹത്തോടൊപ്പം ധാരാളം സമയം ചെലവഴിച്ചു,” അദ്ദേഹം പറഞ്ഞു.

“നിങ്ങൾക്ക് അദ്ദേഹത്തെ അകത്തും പുറത്തും അറിയാം. അവൻ എവിടെ നിന്നാണ് വന്നതെന്നും എങ്ങനെയാണെന്നും എങ്ങനെയല്ലെന്നും നിങ്ങൾക്കറിയാം. അദ്ദേഹം വിരാട് കോഹ്‌ലിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞങ്ങൾക്ക്, അവൻ ചീകു ആണ്. ഞങ്ങൾ എപ്പോഴും ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. അവൻ എന്നെയും ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. ഞങ്ങൾ ഒരുമിച്ച് ഉറങ്ങുകയും ഒരു മുറി പങ്കിടുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ