അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലേക്ക് ; രഘുവംശിയ്ക്കും രാജ്ബാവയ്ക്കും സെഞ്ച്വറി

കോവിഡിനെ തുടര്‍ന്ന അഞ്ച് റിസര്‍വ് താരങ്ങളുമായി കളിക്കാനിറങ്ങേണ്ടി വന്ന ഇന്ത്യന്‍ ടീം ഉഗാണ്ടേയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ആംഗരീഷ് രഘുവംശിയും രാജ് ബാവയും സെഞ്ച്വറി നേടി.

ഓപ്പണര്‍ ആംഗരീഷ് രഘുവംശി 144 റണ്‍സ് എടുത്താണ് പുറത്തായത്. 120 പന്തുകളില്‍ നിന്നായിരുന്നു രഘുവംശിയുടെ ശതകം. 22 ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തി. മറുവശതത് രാജ്ബാവ 70 പന്തുകളിലാണ് സെഞ്ച്വറിയില്‍ എത്തിയത്. ഒമ്പത് ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പറത്തി.

അതേസമയം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റസ്മാന്‍ ഹാര്‍നൂര്‍ സിംഗിന് ഏറെ മുമ്പോട്ട് പോകാനായില്ല. 15 റണ്‍സിന് ഹാര്‍നൂര്‍ പുറത്തായി. പിന്നാലെ വന്ന നായകന്‍ നിശാന്ത് സിന്ധുവിനും അധികം നില്‍ക്കാനായില്ല. 15 റണ്‍സിന് നിശാന്ത് സിന്ധുവും പുറത്തായി 39 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നിരിക്കുകയാണ്.