ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി)യുമായുള്ള നല്ല സമയത്തിൽ മുഹമ്മദ് സിറാജിന്റെ പ്രകടനങ്ങൾ താൻ ആസ്വദിച്ചിരുന്നു എന്ന് ജോഷ് ഹേസിൽവുഡ്. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡുമായുള്ള ചൂടേറിയ തർക്കത്തിന് ശേഷം സിറാജ് തലക്കെട്ടുകളിൽ ഇടം നേടിയതോടെ ജോഷ് അദ്ദേഹത്തെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്തു വരുക ആയിരുന്നു.
ഇന്ത്യയ്‌ക്കെതിരെ ഹെഡ് കളിച്ച ഇന്നിംഗ്സ് അതിമനോഹരമായിരുന്നു. 140 റൺ നേടി താരം കളിച്ച ഇന്നിംഗ്സ് ആണ് ഇന്ത്യയെ തോൽപ്പിച്ചത് എന്ന് പറയാം. പുറത്തായതിന് ശേഷം ഹെഡ് സിറാജുമായി ഏറ്റുമുട്ടുകയും ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഐസിസി ഇരുവർക്കും എതിരെ നടപടി എടുക്കുകയും ചെയ്തു.
തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹേസിൽവുഡ്, സിറാജിൻ്റെ അഭിനിവേശം ഉയർത്തിക്കാട്ടുകയും ബെംഗളൂരു ആസ്ഥാനമായുള്ള ടീമിന്റെ ആക്രമണത്തിൻ്റെ നേതാവായി പറയുകയും ചെയ്തു. “ആർസിബിയിൽ ഞാൻ അവനുമായി ഒരു കൂട്ടുകെട്ട് നടത്തി. അവരുടെ ബൗളിംഗ് ആക്രമണത്തിൻ്റെ നേതാവ് അവനാണ്. ആവേശത്തിൻ്റെ കാര്യത്തിലും ജനക്കൂട്ടത്തെ എഴുന്നേൽപ്പിക്കുന്ന കാര്യത്തിലും അദ്ദേഹം വിരാട് കോഹ്‌ലിയെപ്പോലെയാണ്.” ജോഷ് ഹേസിൽവുഡ് പറഞ്ഞു.
Read more
പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റും രണ്ടാം മത്സരത്തിൽ നാല് വിക്കറ്റും സിറാജ് വീഴ്ത്തി. അതേസമയം ബ്രിസ്‌ബേനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഹേസിൽവുഡ് കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പില്ല.