മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ കീഴിൽ, 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി20 ലോകകപ്പ് മെൻ ഇൻ ബ്ലൂ സ്വന്തമാക്കി. 2011-ൽ സ്വന്തം തട്ടകത്തിൽ ഏകദിന ലോകകപ്പ് നേട്ടത്തിലേക്ക് ധോണി ഇന്ത്യയെ നയിച്ചു. 2013-ൽ ഇന്ത്യ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ മൂന്ന് വൈറ്റ്-ബോൾ ഐ.സി.സി ട്രോഫികളും (അദ്ദേഹത്തിൻ്റെ പേരിലുള്ള റെക്കോർഡ്) നേടുന്ന ആദ്യ ക്യാപ്റ്റനായി.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററുമായി താരതമ്യപ്പെടുത്തുന്നത് ഒരു വലിയ ബഹുമതിയായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏതൊരു ക്യാപ്റ്റനും കരുതുന്നു. 2017 ജൂണിൽ, അന്നത്തെ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ ധോണിയുമായി താരതമ്യപ്പെടുത്തിയ മിസ്ബ ഉൾ ഹഖ് താരത്തെ പാകിസ്താനിലെ ധോണി എന്നാണ് വിളിച്ചത്.
കാർഡിഫിലെ സോഫിയ ഗാർഡൻസിൽ 2017 ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ സെമിഫൈനലിൽ പാകിസ്ഥാൻ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് ശേഷം ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെ മിസ്ബ ഇങ്ങനെ പറഞ്ഞു:
“ഇന്ന് സർഫറാസ് എടുത്ത ഓരോ തീരുമാനവും ശ്രദ്ധേയമായിരുന്നു. സർഫറാസിന് ഒരു കാര്യം വളരെ പ്രധാനമാണ്. അദ്ദേഹം എംഎസ് ധോണിയെപ്പോലെയാണ്. എന്നാൽ ധോണിയെപോലെ സ്വഭാവബുദ്ധിയുള്ളവനല്ല, അവൻ ആക്രമണകാരിയാണ് – എന്നാൽ അവൻ തൻ്റെ പദ്ധതികൾ ധോണിയെ പോലെ കൂളായി ചെയ്യുന്നു.”
“അവൻ പ്ലാനുകളിലും പ്ലസ് പോയിൻ്റുകളിലും ഉറച്ചുനിൽക്കുന്നു. അവൻ തീരുമാനങ്ങൾ എടുക്കുന്ന രീതിയും (ഒപ്പം) ബൗളിംഗ് മാറ്റങ്ങളും, അവൻമികച്ച രീതിയിൽ ടീമിനെ നയിച്ചു” മുൻ പാകിസ്ഥാൻ ബാറ്റർ കൂട്ടിച്ചേർത്തു.
2017 ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്തതിന് ശേഷം, ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ഫൈനലിൽ ബദ്ധവൈരികളായ ഇന്ത്യയെ 180 റൺസിന് തകർത്ത പാകിസ്ഥാൻ കിരീടം ചൂടുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബോർഡിൽ 338-4 എന്ന സ്‌കോർ ഉയർത്തി. ഫഖർ സമാൻ 106 പന്തിൽ 114 റൺസും മുഹമ്മദ് ഹഫീസ് 37 പന്തിൽ 57* റൺസും നേടി.
മറുപടിയിൽ ഇന്ത്യ 30.3 ഓവറിൽ 158 റൺസിന് ഓൾഔട്ടായി. 43 പന്തിൽ 76 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറർ ആയത്. എന്നാൽ മറ്റ് ബാറ്റ്‌സ്‌മാർ ആരും താരത്തിന് പിന്തുണ നൽകിയില്ല.