അജിത് അഗാര്‍ക്കാറും റിഷഭ് പന്തും തമ്മില്‍ ഒരു സാമ്യം ഉണ്ട്, ആരും ശ്രദ്ധിക്കാത്ത ഒന്ന്!

പ്രിന്‍സ് റഷീദ്

അജിത് അഗാര്‍ക്കാറും ഋഷഭ് പന്തും തമ്മില്‍ ഏതെങ്കിലും കാര്യത്തില്‍ സാമ്യം ഉണ്ടോ. പ്രഥമ ദൃഷ്ടിയില്‍ യാതൊരു സാമ്യങ്ങളും ഇല്ല. എന്നാല്‍ ഒരു സാമ്യം ഉണ്ട് താനും. അതു മറ്റൊന്നും അല്ല രണ്ടു പേര്‍ക്കും സെലക്ടര്‍മാരില്‍ നിന്നും കിട്ടിയ പ്രത്യേക പരിഗണന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല എന്നത് മാത്രം ആണ്.

കരിയറിന്റെ തുടക്കത്തിലേ ചില മികച്ച പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നീടങ്ങോട്ട് ദയനീയം ആയിരുന്നു അജിത് അഗാര്‍കാരുടെ ബൌളിംഗ്. അഗാര്‍ക്കാര്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും സെലക്ടര്‍മാര്‍ പറഞ്ഞു കൊണ്ടിരുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്.

അജിത് അഗാര്‍ക്കാര്‍ക്ക് പ്രതിഭയുണ്ട് അയാള്‍ ഭാവിയുടെ താരം ആണെന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞു അഗാര്‍ക്കാര്‍ക്ക് മുപ്പതുകള്‍ പിന്നിട്ടപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു അയാള്‍ക്ക് പ്രതിഭയുണ്ട് എന്ന്.

ഏതോ ഒരു ക്രിക്കറ്റ് മത്സരത്തിന് ഇടയ്ക്കു ഒരു കമ്മന്റെറ്റര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. 32 വയസ്സായ ഇയാളുടെ പ്രതിഭ ഇനി എന്നാണ് വെളിയില്‍ വരുന്നത് എന്ന്. ഇന്നു അതെ മനുഷ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണ സാരഥി ആയിരിക്കുന്നു. അതില്‍ നിന്നും തന്നെ നമുക്ക് ഊഹിക്കാം ഈ വ്യക്തിയുടെ സ്വാധീനം എത്ര വലുതായിരുന്നു എന്നു.

ഇതു പോലൊരു പ്രതിഭയാണ് ഋഷഭ് പന്തും. നാളെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണചക്രം തിരിക്കേണ്ട അതുല്യ പ്രതിഭ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍