ധോണിയുടെ വിരമിക്കലും കുൽദീപും തമ്മിൽ ഒരു ബന്ധമുണ്ട്, കൊൽക്കത്ത നശിപ്പിച്ച കരിയർ ഡൽഹി രക്ഷിച്ചു

ധോണിയുടെ വിരമിക്കലും കുൽദീപും തമ്മിൽ എന്താണ് ബന്ധം.  2019 ലോകകപ്പ് വരെ ഇന്ത്യൻ ടീമിന്റെ തുറുപ്പ് ചീട്ടായിരുന്ന കുൽദീപിന് ധോണിയുറെ വിരമിക്കലോടെ കണ്ടകശനി തുടങ്ങി എന്ന് പറയാം. സ്റ്റമ്പിന് പിന്നിൽ ധോണിയുടെ ഗെയിം റീഡിങ് ആയിരുന്നു കുൽ-ചാ സഖ്യത്തിന്റെ പ്രധാന ആയുധം. ധോണി പോയതോടെ പിന്നെ ക്രിക്കറ്റ് ലോകം ഇരുവരുടെയും സഖ്യത്തെ കണ്ടിട്ടില്ല.  ചഹൽ ഇന്ത്യൻ ടീമിൽ തുടർന്നപ്പോൾ കുൽദീപ് പുറത്തായി.

കഴിവ് ഉള്ള ഒരു താരത്തെ അദ്ദേഹത്തിന്റെ കരിയറിന്റെ നല്ല ഒരു ഭാഗത്ത് ആണ് കൊൽക്കത്ത ടീമിൽ എടുക്കുന്നത്. വരുൺ ചക്രവർത്തിയും സുനിൽ നരേനും ഉള്ള ടീമിൽ കുൽദീപിന് ബഞ്ചിൽ ആയിരുന്നു സ്ഥാനം. ഇതിനിടയിൽ ടീം ഒരിക്കലും താരത്തിന് അവസരം നൽകിയിരുന്നില്ല. ബാബർ അസമിന്റെ 2019 ലോകകപ്പിലെ നിർണായക വിക്കറ്റ് എടുത്ത താരം മാനസികമായി തളർന്നു.

ഇന്ത്യൻ ടീമിൽ ഇനി മടങ്ങിവരാൻ സാധിക്കില്ല എന്ന തോന്നലിൽ മനസ് മടുത്തിരുന്ന കുൽദീപിനെ സഹായിച്ചത് രാഹുൽ ദ്രാവിഡും പുതിയ പരിശീലക സഖ്യവുമാണ്. തളർന്നിരുന്ന കുൽദീപിന്റെ മനസിൽ വിട്ടുപോകാതെ സ്പാര്ക് ഉണ്ടെന്ന് മനസിലാക്കിയ ദ്രാവിഡും കൂട്ടരും താരത്തെ പിന്തുണച്ചു. ഇടക്ക് അവസരം നൽകി. ഒരു ലോങ്ങ് സീസൺ അത്യാവശ്യം ആയിരുന്ന കുൽദീപിനെ ഡൽഹി ടീമിലെടുത്തു. അതോടെ പഴയ പോലെ ട്രാക്കിൽ ഏതാണ് താരത്തിനായി.

നിലവിൽ ടോപ് വിക്കറ്റ് ടേക്കർ സ്ഥാനത്ത് ഈ സീസണിൽ രണ്ടാമതാണ് താരം. ഈ മികവ് തുടർന്നാൽ കുല-ഝാ സഖ്യം വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ ഒന്നിക്കും.