തുന്നിക്കെട്ടിയത് കൈയല്ലേ, ചങ്കൂറ്റം പണയം വെച്ചിട്ടില്ല; തീപ്പൊരി ബോളിംഗ് ചരിത്രമായത് നിമിഷങ്ങൾ കൊണ്ട്

വിമല്‍ താഴെത്തുവീട്ടില്‍

1999 നവംബര്‍ 4, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏവരും വിഷമിച്ച ഒരു ദിവസം. അതൊരിക്കലും അവരുടെ രാജ്യത്തെ പേരെടുത്ത ക്യാപ്റ്റന്റെയോ, വിവ് റിച്ചാര്‍ഡ്സിനെ പോലെ പേരെടുത്ത ഒരു ബാറ്ററുടെയോ വിയോഗത്തിലയിരുന്നില്ല. മറിച്ച് 1970 കളിലും 1980 കളിലും ലോകം കിഴടിക്കിയ വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഒരു ഫാസ്റ്റ് ബൗളറായ മാല്‍കം മാര്‍ഷലിന്റെ മരണത്തിലായിരുന്നു കരീബിയന്‍ ദ്വീപ് ഒന്നടങ്കം ശോകമൂകമായത്..

ഫാസ്റ്റ് ബൗളിംഗിന് നല്ല ഉയരമുള്ള ശരീരം ആവശ്യമാണെന്നു വിശ്വസിച്ച കാലത്ത്, ശരാശരി ഉയരമുള്ള ഒരു കളിക്കാരന്‍ മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ എല്ലാ ഉയരങ്ങളും കിഴടക്കി. മാര്ഷലിന്റെ കുറവുകള്‍ അദ്ദേഹം മറികടന്നത് റണ്‍ അപ്പിലൂടെ ആയിരുന്നു.. ട്രെയിന്‍ വരുന്ന പോലുള്ള അദ്ദേഹത്തിന്റെ വരവ് ആരെയും ഭയപ്പെടുത്തുന്നതായിരുന്നു, അതിനെല്ലാം ഉപരി അദ്ദേഹം മികച്ച ഒരു സ്വിങ് ബൗളറായിരുന്നു.

1978 കാലയളവില്‍ വേള്‍ഡ് സീരീസിന്റെ അതിപ്രസരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മികവിന് കോട്ടം തട്ടിയ സമയത്താണ് ആദ്യമായി മാല്‍കം മാര്‍ഷല്‍ ടീമിലേക്കു സെക്ഷന്‍ നേടുന്നത്. മൈക്കിള്‍ ഹോള്‍ഡിങ്, ആന്‍ഡി റോബര്‍ട്ട്‌സ്, ജോയല്‍ ഗാര്‍ണര്‍, വെയ്ന്‍ ഡാനിയേല്‍സ് എന്നി നാലു പ്രമുഖര്‍ വെസ്റ്റ് ഇന്‍ഡീസ് ടീം വിട്ടു പണക്കൊഴുപ്പിന്റെ പ്രതീകമായ പാര്‍ക്കറിന്റെ സര്‍ക്കസില്‍ ചേര്‍ന്ന കാലം.

ബാര്‍ബഡോസില്‍ നിന്നുള്ള ഈ ഉയരം കുറഞ്ഞ എക്‌സ്പ്രസ്സ് ബോളര്‍, നാള്‍ അതുവരെയുള്ള എല്ലാ സമകാലികസങ്കല്പങ്ങളെയും ഒരുനാള്‍ പിന്‍തള്ളുമെന്നു ആരും കരുതിയിട്ടുണ്ടാവില്ല എന്നാല്‍ പല ഫാസ്റ്റ് ബൗളിംഗ് ഇതിഹാസങ്ങളെപ്പോലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളര്‍മാരിലൊരാളായി അറിയപ്പെടും എന്ന് നിസംശയം പറയാന്‍ കഴിയുമായിരുന്നു. ‘വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള ഏറ്റവും മികച്ച ബൌളര്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് തികച്ചും ഒരു പ്രശംസനീയമായ വാക്ക് മാത്രമായിരുന്നില്ല.

ഹാള്‍, ഗ്രിഫിത്ത്, ഗിബ്‌സ്, രാംധീന്‍, വാലന്റൈന്‍, റോബര്‍ട്ട്‌സ്, ഹോള്‍ഡിംഗ്, ഗാര്‍ണര്‍, ക്രോഫ്റ്റ്, വാല്‍ഷ്, ആംബ്രോസ് എന്നിവരെ പിന്നിലാക്കി, വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഏറ്റവും മികച്ചതും കിരാതമായ രീതിയില്‍ ബൗള്‍ ചെയ്തിരുന്ന ഒരു ബൗളര്‍ അതിന് മുന്‍പോ പിന്‍പോ ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളിംഗ് അദ്ധ്യായത്തിലെ ഏറ്റവും മികച്ച ഏടുകളില്‍ ഒന്നാണ് മാല്‍കം മാര്‍ഷല്‍.ഒരു സമ്പൂര്‍ണ്ണ ഫാസ്റ്റ് ബൗളര്‍ .!

സ്‌ട്രൈക്ക് റേറ്റ് കുറവുള്ള ബൗളേഴ്സ് വേറെയുമുണ്ടെങ്കിലും മാര്ഷലിന്റെ ആവറേജിലും മികച്ചതായായും 200 അധികം വിക്കറ്റുകള്‍ നേടിയ മറ്റൊരു ബൗളര്‍ വേറെയില്ല. നാലോ അതിലധികമോ വിക്കറ്റുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 41 പ്രവിശ്യവും ഏകദിനത്തില്‍ 6 പ്രവിശ്യവും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച കൃത്യതയാര്‍ന്ന ബൗളിങ്ങും വേഗതയും ആക്രമണസ്വഭാവവും അദ്ദേഹത്തിന് മികച്ച ഇക്കണോമിയും ഏറ്റവും അപകടകാരിയായ ബൗളര്‍ എന്ന പേരും നല്‍കി. ഫാസ്റ്റ് ബൗളറുടെ ഉയരക്കുറവ് എന്ന വൈകല്യത്തെ ഏറ്റവും മികച്ച ബൗണ്‍സറായി വികസിപ്പിച്ചുകൊണ്ട് അദ്ദേഹം ആ കുറവിനെ മുതല്‍ക്കൂട്ടാക്കി. അതും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകമായാ രീതിയില്‍.

അതിശയകരമായ ക്രിക്കറ്റ് ചിന്തകളും, ബുദ്ധിശക്തിയും അതിരുകളില്ലാത്ത കഴിവുകളും മാര്‍ഷലിനെ അദ്ദേഹത്തിന്റെ തലമുറയിലെ മികച്ച ബൌളറാക്കി. ഒരുകാര്യം ഓര്‍മയില്‍ വെക്കുക ഇദ്ദേഹത്തിന്റെ തലമുറയില്‍ ചില മഹാരഥന്‍മ്മാരും ഉണ്ടായിരുന്നു. 1984 ലെ ലീഡ്‌സ് ടെസ്റ്റില്‍ മാല്‍കം മാര്‍ഷല്‍ എന്ന പ്രതിഭക്ക് ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു സംഭവം ഉണ്ടായി. വെസ്റ്റ് ഇന്‍ഡീസ് 290/9 എന്ന നിലയില്‍ നിക്കുബോള്‍ ക്രീസില്‍ 96 റണ്‍സുമായി എം ഗോമസ് പുറത്താകെ നില്‍ക്കുന്നു. അദ്ദേഹത്തിന് സെഞ്ച്വറി നേടാന്‍ വേണ്ടി തന്റെ ഇടതു കൈയിലെ പൊട്ടല്‍ വകവയ്ക്കാതെ ഇടതു കൈയ്യിലെ ഗ്ലൗസ് എടുത്തെറിഞ്ഞു, ക്രീസിലേക്ക് വന്ന മാര്‍ഷല്‍ ആ ടെസ്റ്റില്‍ ഇടം കൈയില്‍ പ്ലാസ്റ്ററിട്ടുകൊണ്ടു 53 റണ്‍സ് കൊടുത്തു 7 വിക്കറ്റും എടുത്തു. മാര്‍ഷലിന്റെ 376 ടെസ്റ്റ് വിക്കറ്റുകള്‍ കൗണ്ട്ണി വാല്‍ഷ് മറികടന്നുന്നവരെ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡായിരുന്നു.

പലപ്പോഴും വാദിച്ചു ജയിക്കാന്‍ കഴിയാത്ത ഒരു സംവാദത്തിലേക്ക് വഴിതെളിക്കുന്നു ഒന്നായിരുന്നു, ആരാണ് കേമന്‍ ലില്ലിയോ മാര്‍ഷലോ ? മിക്കവരും ജോഡിയില്‍ ഒരാള്‍ക്ക് ഒരു കോട്ട് വാര്‍ണിഷില്‍ കൂടുതലായി വാദിക്കാറുണ്ട്, എന്നാല്‍ , ഉപഭൂഖണ്ഡത്തിലെ ഫാസ്റ്റ് ബൗളെര്‍മ്മാര്‍ക്ക് ഹൃദയഭേദകമായ പിച്ചുകളില്‍ ലില്ലിക്ക് അത്ര വലിയ റെക്കോര്‍ഡുന്നും ഉണ്ടായിരുന്നില്ല. ബോള്‍ ഉരച്ചുകിട്ടുന്ന റിവേഴ്സ്-സ്വിംഗിന് മുന്പാണെങ്കിലും ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും കളിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല, പക്ഷെ പാകിസ്ഥാനിലെ നിരാശാജനകമായ പ്രതലങ്ങളില്‍ മൂന്ന് ടെസ്റ്റുകള്‍ കളിച്ച അദ്ദേഹത്തിന് വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതെ സമയം പാക്കിസ്ഥാനിലും ഇന്ത്യയിലും മാര്‍ഷല്‍ ഒരു വിജയമായിരുന്നു.

ഇരുവരും സമ്പൂര്‍ണ്ണ ഫാസ്റ്റ് ബൗളര്‍മാരായിരുന്നു, എന്ന് പറയുന്നതിനോടൊപ്പം മാല്‍കം മാര്‍ഷലില്‍ ശരിക്കും മികച്ചവരില്‍ ഏറ്റവും മികച്ചവനായിരുന്നു എന്ന് കൂടി പറഞ്ഞു നിര്‍ത്തുന്നു..