സാഹയെ ഭീക്ഷണിപ്പെടുത്തിയ മാധ്യമ പ്രവർത്തകന് മുട്ടൻ പണി, ഇനി വീട്ടിൽ തന്നെ ഇരിക്കാം

വൃദ്ധിമാൻ സാഹ ടെക്സ്റ്റ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് ഇന്ത്യയിലെ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടിവരും. ബിസിസിഐ അന്വേഷണ സമിതി യോഗത്തിലാണ് ശനിയാഴ്ച തീരുമാനമെടുത്തതെന്ന് റിപോർട്ടുകൾ വരുന്നു.

ഫെബ്രുവരി 23 ന് പേര് വെളിപ്പെടുത്താത്ത ഒരു മാധ്യമപ്രവർത്തകനെതിരെ വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സാഹ നേരത്തെ ട്വീറ്റുകളുടെ പോസ്റ്റ് ചെയ്തിരുന്നു. വാട്ട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത് വിട്ടതിന് സാഹയെ മാധ്യമപ്രവർത്തകൻ ഭീക്ഷണിപ്പെടുകയും ചെയ്തു . പിന്നീടാണ് മജുംദാറാണെന്ന് സാഹ വെളിപ്പെടുത്തിയത്.

“അയാളെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഞങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ എല്ലാ സംസ്ഥാന യൂണിറ്റുകളേയും അറിയിക്കും. ഹോം മത്സരങ്ങൾക്ക് അദ്ദേഹത്തിന് മീഡിയ അക്രഡിറ്റേഷൻ നൽകില്ല, കൂടാതെ അദ്ദേഹത്തെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്താൻ ഞങ്ങൾ ഐസിസിക്ക് കത്തെഴുതും. അഭിമുഖം അദ്ദേഹത്തിന് നൽകരുതെന്ന് താരങ്ങളോട് പറയും ,” ബിസിസിഐ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 19 ന്, ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് സാഹ ട്വിറ്ററിൽ കുറിച്ചു, “ഇന്ത്യൻ ക്രിക്കറ്റിന് എന്റെ എല്ലാ സംഭാവനകൾക്കും ശേഷം “ബഹുമാനപ്പെട്ട” എന്ന് വിളിക്കപ്പെടുന്ന ഒരു പത്രപ്രവർത്തകനിൽ നിന്ന് ഞാൻ അഭിമുഖീകരിക്കുന്നത് ഇതാണ്! ഇവിടെയാണ് പത്രപ്രവർത്തനം പോയത്. ”

എന്തായാലും തന്നെ ഭീക്ഷണിപ്പെടുത്തിയ ട്വീറ്റ് സഹ പുറത്ത് വിട്ട ഉടനെ താരത്തിന് പിന്തുണയുമായി നിരവധി അനവധി പേരാണ് എത്തിയത്.