കളമൊഴിയുന്നത് ഇതിഹാസം, ക്രിക്കറ്റ് ലോകത്തിന് ഇത് ഞെട്ടലുകളുടെ ദിനം; അയാൾക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ

മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പർ-ബാറ്ററുമായ ദിനേഷ് രാംദിൻ ജൂലൈ 18 തിങ്കളാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, 17 വർഷം നീണ്ട കരിയറിന് ഇതോടെ തിരശീല വീണു . എന്നിരുന്നാലും, ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ക്രിക്കറ്റ് കളിക്കുന്നത് രാംദിൻ തുടരും.

2005ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറ്റം കുറിച്ച ദിനേഷ് രാംദിൻ 74 ടെസ്റ്റുകളും 139 ഏകദിനങ്ങളും 71 ടി20 മത്സരങ്ങളും കളിച്ച് 6 സെഞ്ച്വറികളും നേടിയിട്ടുണ്ട്. 2012ലും 2016ലും വെസ്റ്റ് ഇൻഡീസിന്റെ ടി20 ലോകകപ്പ് വിജയങ്ങളിലും രാംദിൻ ഇടംപിടിച്ചു. കരിയറിന്റെ അവസാനനാളുകൾ അത്ര സുഖമുള്ള ഓർമ്മകൾ ആയിരുന്നില്ല 2019 ലാണ് അവസാന മത്സര കളിച്ചത്.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ 14 വർഷങ്ങൾ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു . ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്കും വെസ്റ്റ് ഇൻഡീസിനും വേണ്ടി ക്രിക്കറ്റ് കളിച്ച് ഞാൻ എന്റെ ബാല്യകാല സ്വപ്നങ്ങൾ നിറവേറ്റി. എന്റെ കരിയർ എനിക്ക് അതിനുള്ള അവസരം നൽകി. ലോകം കാണുക, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെ ഉണ്ടാക്കുക, എനിക്ക് സ്വയം ഒരുപാട് സന്തോഷം നൽകുന്നു ഇതൊക്കെ ഓർക്കുമ്പോൾ രാംദിൻ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

“ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണെങ്കിലും, ഞാൻ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ല. ഞാൻ ഇപ്പോഴും ലോകമെമ്പാടും ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കും.”

“എന്റെ 14 വർഷത്തെ കരിയറിൽ സ്വാധീനം ചെലുത്തിയ എല്ലാവരോടും, പ്രത്യേകിച്ച് എന്റെ കുടുംബത്തിനും, എന്റെ ഭാര്യ ജാനെല്ലിനും, ഞങ്ങളുടെ കുട്ടികൾക്കും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. എന്റെ അന്താരാഷ്ട്ര കരിയറിനായി നിങ്ങൾ അനുഭവിച്ച ത്യാഗങ്ങൾക്ക് ,” അദ്ദേഹം കൂട്ടിച്ചേർത്തു.