നായകൻ എന്ന നിലയിൽ അവന്റെ മികവ് കാണിക്കാൻ ആ ഒറ്റ നിമിഷം മതി, ഋതുരാജിന്റെ ബുദ്ധി എടുത്ത് പറഞ്ഞ് സുനിൽ ഗവാസ്‌കർ

ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി)ക്കെതിരായ ഐപിഎൽ 2024 ആദ്യ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ (സിഎസ്‌കെ) ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ക്യാപ്റ്റൻസിയിൽ മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ സുനിൽ ഗവാസ്‌കർ വളരെയധികം മതിപ്പുളവാക്കി. ആർസിബിയെ ആറ് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ ഗെയ്‌ക്‌വാദ് ചെന്നൈയുടെ ക്യാപ്റ്റനെന്ന നിലയിൽ വിജയ കുറിപ്പ് ആരംഭിച്ചു. ഗെയ്‌ക്‌വാദ് തൻ്റെ ബൗളർമാരെ, പ്രത്യേകിച്ച് ഇടങ്കയ്യൻ പേസർ മുസ്തഫിസുർ റഹ്‌മാൻ എത്ര നന്നായി ഉപയോഗിച്ചെന്ന് ഗവാസ്‌കർ പറഞ്ഞു.

സ്റ്റാർ സ്‌പോർട്‌സിൽ സംസാരിച്ച സുനിൽ ഗവാസ്‌കർ മുസ്തഫിസുറിനെ ഉപയോഗിച്ച രീതിക്കും തുഷാർ ദേശ്പാണ്ഡെയിൽ വിശ്വാസം പ്രകടിപ്പിച്ചതിനും റുതുരാജ് ഗെയ്‌ക്‌വാദിനെ പ്രശംസിച്ചു.

“അദ്ദേഹം മുസ്തഫിസുറിനെ ഉപയോഗിച്ച രീതി തികച്ചും ഗംഭീരമായിരുന്നു. ആ അവസാന ഓവറിൽ തുഷാർ ദേശ്പാണ്ഡെയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അദ്ദേഹം ദീപക് ചഹറിനെ നേരത്തെ തന്നെ എറിയിച്ചു. പക്ഷേ അദ്ദേഹം ദേശ്പാണ്ഡെയിൽ വിശ്വസിച്ചു, ദേശ്പാണ്ഡെ ഉജ്ജ്വലമായ അവസാന ഓവർ എറിഞ്ഞു.”

നായകനായ ആദ്യ മത്സരത്തിൽ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം വിജയം നുണഞ്ഞ് ഋതുരാജ് ഗെയ്ക്വാദ് നിന്നപ്പോൾ ആർസിബിക്ക് ഇത്തവണയും ചെന്നൈക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആയില്ല. ഐപിഎൽ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബിക്കെതിരെ സിഎസ്‌കെ ആറ് വിക്കറ്റിന് ജയിച്ചുകയറി. ആർസിബി മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സിഎസ്‌കെ മറികടന്നു. 15 ബോളിൽ 37 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

അതേസമയം ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് തോറ്റ ശേഷം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗിലെ മോശം പ്രകടനത്തെ കുറ്റപ്പെടുത്തി. 2008 ലെ ആദ്യ സീസണിലാണ് ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിലെ മണ്ണിൽ അവസാനമായി ആർസിബി പരാജയപെടുത്തുന്നത്. ശേഷം ഇതുവരെ ഒരൊറ്റ മത്സരത്തിൽ പോലും ചെന്നൈക്ക് എതിരെ ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല എന്ന നാണക്കേട് ഇന്നലെയും തുടർന്നു. ശിവം ദുബെ 28 ബോളിൽ 34*, രവീന്ദ്ര ജഡേജ 17 ബോളിൽ 25*, ഋതുരാജ് ഗെയ്ക്വാദ് 15 ബോളിൽ 15, അജിങ്ക്യ രഹാനെ 19 ബോളിൽ 27, ഡാരിൽ മിച്ചെൽ 18 ബോളിൽ 22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആർസിബിയ്ക്കായി കാമറൂൺ ഗ്രീൻ രണ്ടും യഷ് ദയാൽ, കരൺ ഷർമ എന്നിവർ ഓരോ വിക്കറ്റ് വീതും വീഴ്ത്തി.