ഒരിക്കല്‍ ഈ പാക് ബോളറുടെ പന്ത് ദേഹത്ത് കൊണ്ടു സച്ചിന്റെ വാരിയെല്ല് തകര്‍ന്നു ; ചുമയ്ക്കാനോ കമിഴ്ന്നു കിടക്കാനോ പോലും സാധിച്ചില്ല

ഒരിക്കല്‍ തന്റെ ബോളിംഗ് ശരീരത്ത് കൊണ്ട് സച്ചിന്റെ വാരിയെല്ല് തകര്‍ന്നു പോയതാണെന്നും അന്ന് രാത്രിയില്‍ താരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നും പാകിസ്ഥാന്റെ മുന്‍ ഫാസ്റ്റ് ബോളര്‍ ഷൊയബ് അക്തര്‍. സച്ചിന്‍ തന്നെയാണ് ഇക്കഥ ഒരിക്കല്‍ തന്നോട് പറഞ്ഞതെന്നും താരം വ്യക്തമാക്കി.

അന്ന് ഇക്കാര്യം പറഞ്ഞാല്‍ തന്നെ പിന്നീട് നേരിടാന്‍ കഴിയുമായിരുന്നോ എന്ന് സച്ചിന്‍ ചോദിച്ചതായും തെന്‍ഡുല്‍ക്കറിനെ അനുസ്മരിച്ചപ്പോള്‍ അക്തര്‍ പറഞ്ഞു. ഒരിക്കല്‍ സ്ച്ചിന്റെ വീട് അക്തര്‍ സന്ദര്‍ശിക്കുകയും അദ്ദേഹം തന്നെ പാകപ്പെടുത്തിയ വിഭവങ്ങള്‍ കഴിക്കുകയും ചെയ്ത സാഹചര്യത്തില്‍ പഴയകഥ പറഞ്ഞപ്പോഴാണ് ഇക്കാര്യം സച്ചിന്‍ പറഞ്ഞത്.

2007 ല്‍ അക്തറിനെ നേരിടുമ്പോഴായിരുന്നു സംഭവം. അന്ന് ഏറെ വേഗത്തില്‍ എറിയുന്ന ബോളറായിരുന്നു അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നെല്ലാം അറിയപ്പെട്ടിരുന്നു. അദ്ദേഹത്തെ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിറച്ചിരുന്ന കാലത്ത് കളിയിലെ രണ്ടാം പന്ത് തന്നെ സച്ചിന്റെ വാരിയെല്ലില്‍ പരിക്കേല്‍പ്പിച്ചത്.

കടുത്ത വേദനയില്‍ അന്ന് സച്ചിന് ചുമയ്ക്കാനോ കമിഴ്ന്നു കിടന്ന് ഉറങ്ങാനോ പോലും സാധിച്ചില്ല. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. ഈ വേദന രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇത്തരം പരിക്കുകള്‍ തടയാന്‍ സ്വന്തമായൊരു ചെസ്റ്റ് ഗാര്‍ഡും ഞാന്‍ രൂപകല്‍പ്പന ചെയ്തു. പാകിസ്ഥാനെതിരായ ഈ പരമ്പരയിലെ ശേഷിച്ച ഏകദിനങ്ങളിലും ടെസ്റ്റ് പരമ്പരയിലുമെല്ലാം കളിക്കുകയും ചെയ്തു. ശ്വസിക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തതായിട്ടാണ് സച്ചിനും പിന്നീട് വെളിപ്പെടുത്തിയത്.