ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് വിജയ തുടക്കം. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ 3 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയിച്ചത്. ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ നെതർലാൻഡ്സ് 19.5 ഓവറിൽ 147 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ അവസാന മൂന്നു പന്തുകൾ ബാക്കി നിൽക്കേ പാകിസ്ഥാൻ വിജയ സ്കോർ മറികടന്നു.
ബാറ്റിംഗിൽ പാകിസ്ഥാൻ താരം സായീം അയൂബിനെതിരെ വൻ ട്രോൾ മഴയാണ് ലഭിക്കുന്നത്. താരം പുറത്തായത് സാധാരണ പുറത്താകലിലൂടെയല്ല. ആര്യൻ ദത്തിനെതിരെ അടിച്ച പന്ത് സിക്സ് പോകും എന്ന വിശ്വാസത്തിൽ നോ ലുക്ക് ഷോട്ട് കളിച്ച പോലെ നിന്ന അയൂബിനു തെറ്റ് പറ്റി. അതൊരു നോ ലുക്ക് ഔട്ട് ആയി മാറിയിരുന്നു. നെതെർലാൻഡ്സ് താരം റോളോഫ് വാൻ ഡെർ മെർവെയ്ക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
Read more
100 ശതമാനം ആറ്റിറ്റിയൂഡ് കാണിക്കുന്ന താരം അതിന്റെ 10 ശതമാനം പോലും പ്രകടനത്തിൽ കാണിക്കുന്നില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആദ്യ മത്സരം കഷ്ടിച്ച് വിജയിച്ച പാകിസ്ഥാൻ, നിലവിലെ ടീമിന്റെ പ്രകടനത്തിൽ സെമി ഫൈനലിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്നാണ് പല മുൻ ക്രിക്കറ്റ് താരങ്ങളുടെയും വിലയിരുത്തൽ.







