ആ ഇന്ത്യൻ താരത്തെ ഓസ്‌ട്രേലിയയിൽ കിട്ടാൻ സ്റ്റീവ് സ്മിത്ത് കാത്തിരിക്കുകയാണ്, കിട്ടിയാൽ കാണാം ആരാണ് മികച്ചത് എന്ന്: മാത്യു ഹെയ്ഡൻ

2024 നവംബറിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ, ഓസീസ് താരം സ്റ്റീവ് സ്മിത്ത് നിലവിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളായ മായങ്ക് യാദവിനെ നേരിടാൻ കാത്തിരിക്കുകയാണ്. മായങ്ക് തൻ്റെ തകർപ്പൻ വേഗത്തിലൂടെ പിബികെഎസിനെയും ആർസിബിയെയും അമ്പരപ്പിക്കുകയും രണ്ട് കളിയിലും പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടുകയും ചെയ്തു.

ഐപിഎൽ 2024 ലെ പർപ്പിൾ ക്യാപ്പ് റാങ്കിംഗിൽ 2 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റ് വീഴ്ത്തി മായങ്ക് അതിവേഗം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, പർപ്പിൾ ക്യാപ് റേസിലെ ശേഷിക്കുന്ന അഞ്ച് മികച്ച താരങ്ങൾ യഥാക്രമം മൂന്ന് മത്സരങ്ങൾ വീതം കളിച്ചു. ആർസിബിക്കെതിരായ മായങ്കിൻ്റെ പ്രകടനത്തിന് പിന്നാലെ സ്റ്റീവ് സ്മിത്തും ആവേശഭരിതനായി . ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ മായങ്ക് യാദവിനെതിരെ ബാറ്റ് ചെയ്യാൻ സ്മിത്ത് കാത്തിരിക്കുകയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്‌ഡൻ പറഞ്ഞു.

ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ 3-14 എന്ന സ്‌കോറിന് മായങ്കിൻ്റെ അസാധാരണ സ്‌പെല്ലാണ് ആർസിബിയ്‌ക്കെതിരായ എൽഎസ്ജിയുടെ വിജയത്തിൽ നിർണായകമായത്. ആർസിബിയെ 153 റൺസിന് ഒതുക്കി, എൽഎസ്ജി മത്സരം 28 റൺസിന് വിജയിച്ചു. എൽഎസ്‌ജി ബൗളർമാരുടെ അസാധാരണമായ ബൗളിംഗും ആർസിബി ബാറ്റർമാരുടെ മോശം ഷോട്ട് സെലക്ഷനും ചേർന്നപ്പോൾ ആർസിബിക്ക് കാര്യങ്ങൾ കൈവിട്ടുപോയി. മണിമാരൻ സിദ്ധാർത്ഥും ക്രുണാൽ പാണ്ഡ്യയും ചേർന്ന് ബൗളിംഗ് ഓപ്പൺ ചെയ്യാനുള്ള ലഖ്‌നൗവിൻ്റെ നൂതന നീക്കം ഫാഫ് ഡു പ്ലെസിസിനെയും വിരാട് കോഹ്‌ലിയെയും ഞെട്ടിച്ചു. വെല്ലുവിളികൾക്കിടയിലും നവീൻ ഉൾ ഹഖിൻ്റെ പന്തിൽ കോഹ്‌ലി സിക്‌സ് പറത്തി.

ബാക്ക്വേർഡ് പോയിൻ്റിൽ ദേവദത്ത് പടിക്കൽ ക്യാച്ച് നൽകിയ കോഹ്‌ലിയെ എം സിദ്ധാർത്ഥ് പുറത്താക്കിയതോടെ ആവേഗം തകർന്നു. പിന്നീട് ഫാഫ് ഡു പ്ലെസിസിനെയും ഗ്ലെൻ മാക്‌സ് വെല്ലിനെയും കാമറൂൺ ഗ്രീനിനെയും കാര്യമായ സംഭാവനകൾ നൽകാതെ പവലിയനിലേക്ക് തിരിച്ചയച്ചതോടെ കൃത്യമായ ഇടവേളകളിൽ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായി. 8 ഓവറിൽ 58/4 എന്ന നിലയിൽ നിന്ന് ഒരു തിരിച്ചുവരവിന് ശ്രമിക്കുക ആയിരുന്ന ആർസിബിയുടെ മധ്യനിരയെ മായങ്ക് തകർത്തെറിഞ്ഞു.

സ്മിത്ത് പറഞ്ഞത് ഇങ്ങനെയാണ് :

“മായങ്കിൻ്റെ മുന്നേറ്റം മികച്ചതാണ്. അവൻ ശരിയായ സ്ഥലങ്ങളിൽ പന്ത് പിച്ച് ചെയ്യുന്നു. മായങ്ക് തൻ്റെ പന്തുകൾ മിക്സ് ചെയ്യുന്നു. മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളാകാനുള്ള പേസും കഴിവും അവനുണ്ട്. അവൻ ശരിയായ സ്ഥലങ്ങളിൽ അടിക്കുന്നുണ്ട്. മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിൽ ഡെലിവറികൾ എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,” സ്മിത്ത് പറഞ്ഞു.

“അവൻ്റെ സ്പെല്ലിൽ ഒരു സ്ലോ ബോൾ പോലും ഇല്ലായിരുന്നു. അവൻ അത് തൻ്റെ ആയുധപ്പുരയിൽ സൂക്ഷിച്ചിട്ടുണ്ട്, അത് ഒരിക്കലും പുറത്തെടുത്തിട്ടില്ല. അവൻ നിലവിൽ തന്റെ തന്ത്രങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് ധാരാളം ചർച്ചകളും പ്രചാരണങ്ങളും ഉണ്ടാകും. ഗ്ലെൻ മാക്‌സ്‌വെൽ ഏറ്റവും ചെറിയ ഫോർമാറ്റിൽ വലിയ പേരാണ്, ഗ്രീൻ പേസർമാരെ നന്നായി നേരിടും. എന്നിട്ടും യാദവ് അവനെ കുടുക്കി ”അദ്ദേഹം കൂട്ടിച്ചേർത്തു.