മികച്ച തുടക്കം മുതലാക്കാനാവാതെ ശ്രീലങ്ക; വിജയ ലക്ഷ്യം കുറിച്ചു

ടി 20 ലോക കപ്പില്‍ ഓയ്‌ട്രേലിയയ്‌ക്കെതിരെ 155 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു.

9.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന മികച്ച നിലയില്‍ നിന്ന് ലങ്ക 154 റണ്‍സില്‍ ഒതുങ്ങിയത്. 35 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും ചരിത് അസലങ്കയുമാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കുശാല്‍ പെരേര-ചരിത് അസലങ്ക സഖ്യം 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും പുറത്തായതിന് പിന്നാലെ ലങ്ക തളര്‍ന്നു. 26 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാലു ഫോറുടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്ന ഭാനുക രജപക്സയാണ് ലങ്കന്‍ സ്‌കോര്‍ 150 കടത്തിയത്.

Image

നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.