IPL 2025: അവനാണ് ഞങ്ങളുടെ തുറുപ്പുചീട്ട്, ആ സൂപ്പര്‍താരം ഫോമിലായാല്‍ പിന്നെ ഗുജറാത്തിനെ പിടിച്ചാല്‍ കിട്ടില്ല, എന്തൊരു ബാറ്റിങാണ് അദ്ദേഹമെന്ന്‌ ശുഭ്മാന്‍ ഗില്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ 10 വിക്കറ്റ് വിജയത്തോടെ പ്ലേഓഫില്‍ എത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നാണ് ഗുജറാത്ത് ടേബിള്‍ ടോപ്പര്‍മാരായത്. സായി സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ഒരുമിച്ചുളള ഓപ്പണിങ് കൂട്ടുകെട്ട് അവരുടെ വിജയം എളുപ്പമാക്കി. 61 പന്തില്‍ 12 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് സായി നേടിയത്.

സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ വീണ്ടും ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് താരം. ഇന്നലത്തെ ഇന്നിങ്ങ്‌സോടെ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ വീണ്ടും ഒന്നാമത് എത്തിയിരിക്കുകയാണ് താരം. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സായിയുടെ സെഞ്ച്വറി പ്രകടനത്തെ നായകന്‍ ഗില്‍ പുകഴ്ത്തിയിരുന്നു. “സുദര്‍ശന്‍ ഈ സീസണില്‍ മികച്ച ഫോമിലാണ്. തനിക്ക് ലഭിച്ച തുടക്കം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിന് കഴിഞ്ഞ രീതി.

സാഹചര്യങ്ങളും കണ്ടീഷന്‍സും നിങ്ങള്‍ കാണുന്നുണ്ട്. കളി പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്, മറ്റാര്‍ക്കും അത് വിട്ടുകൊടുക്കരുത്, കാരണം ഇതുപോലുള്ള ഒരു വിക്കറ്റില്‍ രണ്ട് വിക്കറ്റുകള്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം. പകുതിയില്‍ ഞങ്ങള്‍ 10-15 റണ്‍സ് അധികമായി രാജസ്ഥാന് നല്‍കി, അവര്‍ നന്നായി ബാറ്റ് ചെയ്തു, പന്ത് കറങ്ങുന്നുണ്ടായിരുന്നു”, ഗില്‍ പറഞ്ഞുനിര്‍ത്തി. 53 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 93 റണ്‍സ് നേടി ഗില്ലും സായിക്ക് മികച്ച പിന്തുണ നല്‍കി. ഓറഞ്ച് ക്യാപ്പ് മത്സരത്തില്‍ സുദര്‍ശന് പിന്നില്‍ നിലവില്‍ രണ്ടാമതാണ് ഗില്ലുളളത്.

Read more