2025 ലെ ഏഷ്യാ കപ്പിനിടെ ടീം ഇന്ത്യ സ്‌പോർട്‌സ്‌മാൻഷിപ്പിന്റെ ലംഘനം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് സംഘർഷകത്തിന് വീണ്ടും ഇന്ധനം പകർന്നിരിക്കുകയാണ്. ലാഹോറിൽ ഒരു മാധ്യമ സംവാദത്തിനിടെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ വീണ്ടും പലചർച്ചകൾക്ക് തുടക്കമിട്ടു.
ചിരവൈരികൾ തമ്മിലുള്ള ബന്ധം അതീവ വഷളായതിനാണ് 2025 ലെ ഏഷ്യാ കപ്പ് സാക്ഷ്യം വഹിച്ചത്. ഇരുടീമും നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളിലും, ഇന്ത്യൻ കളിക്കാർ മത്സരശേഷം പാകിസ്ഥാൻ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള പ്രതീകാത്മക പ്രതിഷേധമായും ഇന്ത്യൻ സായുധ സേനയോടുള്ള ഐക്യദാർഢ്യ പ്രകടനമായും ഈ നീക്കം വിലയിരുത്തപ്പെട്ടു. അതേസമയം, ഇന്ത്യയിലെ ആളുകളിൽ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അഭാവമുണ്ടെന്ന് ഷഹീൻ അഫ്രീദി പറഞ്ഞു.
“അതിർത്തിക്കപ്പുറത്തുള്ള ആളുകൾ സ്‌പോർട്‌സ്‌മാൻഷിപ്പിന്റെ ലംഘനം നടത്തി. ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്, അത് ഇപ്പോഴും എപ്പോഴും ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ഞങ്ങൾ ഇതിന് മൈതാനത്ത് മറുപടി നൽകും,” ഷഹീൻ പറഞ്ഞു.
Read more
അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്നു തന്നെയാണ് ഇടംകൈയന്‍ പേസര്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നു വ്യക്തമാണ്. ഫെബ്രുവരി 15നു കൊളംബോയിലാണ് ഇന്ത്യ-പാക് പോരാട്ടം. ഈ വര്‍ഷം ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.







