'ധോണിക്ക് വേണ്ടി വെടിയേല്‍ക്കാനും തയ്യാര്‍': ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇന്ത്യന്‍ താരം

ക്രിക്കറ്റ് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. തന്ത്രശാലിയായ ധോണിയിലെ നായകനെ അംഗീകരിക്കാന്‍ എതിരാളികള്‍ക്ക് പോലും ഒരുമടിയുമില്ല. സഹതാരങ്ങള്‍ക്കും എന്തിന് എതിരാളികള്‍ക്ക് പോലും കളത്തിനകത്തും പുറത്തും ധോണിയോട് വലിയ ആരാധനയാണ്.   ധോണിയ്ക്കായി രണ്ടാമതൊന്ന് ആലോചിക്കാതെ കളിക്കാര്‍ വെടിയേല്‍ക്കാന്‍ വരെ  തയാറാണെന്ന് പോലും ഒരിക്കല്‍ ഒരു ഇന്ത്യന്‍ താരം പറയുകയുണ്ടായി. അത് മറ്റാരുമല്ല കെ.എല്‍ രാഹുലാണ്. ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം തന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണെന്നും അത്രമേല്‍ അദ്ദേഹം കളിക്കാരില്‍ ആവേശം ചെലുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

“ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം എന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണ്. ഒരുപാട് നേട്ടങ്ങള്‍ നായകനെന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ വരെ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.”

Nobody can fill Dhoni's boots, says KL Rahul | Cricket News - Times of India

“തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ധോണിയില്‍ നിന്ന് ഞാന്‍ പഠിക്കുന്നത്. തന്റെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യം ധോണി രാജ്യത്തിന് നല്‍കുന്നു എന്നത് അവിശ്വസനീയമാണ്” രാഹുല്‍അന്ന് പറഞ്ഞു.

മൂന്ന് ഐ.സി.സി കിരീടങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ച ഒരേയൊരു ഇന്ത്യന്‍ നായകനാണ് ധോണി. 2007ലെ ടി20 ലോക കപ്പ്, 2011ലെ ഏകദിന ലോക കപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്. ഇതിന് ശേഷം ഒരൊറ്റ ഐ.സി.സി കിരീടം പോലും ഇന്ത്യ നേടിയില്ല എന്നതാണ് ശ്രദ്ധേയം.