ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം പരിശോധിച്ച് കഴിഞ്ഞാൽ ആരാധക പിന്തുണ കൊണ്ട് മുന്നിലും കിരീട പെരുമ കൊണ്ട് പിന്നിലും നിൽക്കുന്ന ഒരൊറ്റ ടീമേ ഉള്ളു, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ലീഗ് തുടങ്ങി 18 സീസണിലും കളിച്ചിട്ടും മൂന്ന് തവണ ഫൈനൽ കളിച്ച ടീമായിട്ടും ആർസിബിയെ കിരീട ഭാഗ്യം പലപ്പോഴും തുണച്ചില്ല.
ബാറ്റിംഗ് മികവ് കൊണ്ട് ഈ കാലഘത്തിലൊക്കെ മുന്നിലായിരുന്ന ടീം പലപ്പോഴും ബോട്ടിങ്ങിലെ പ്രശ്നങ്ങൾ കാരണമാണ് പിന്നിലായി പോയത്. എന്നാൽ ഈ സീസണിലേക്ക് വന്നപ്പോൾ മത്സരങ്ങൾക്ക് മുമ്പുള്ള മെഗാ ലേലത്തിൽ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞെത്തിയ ടീം എല്ലാ ഡിപ്പാർട്മെന്റും ശക്തിപ്പെടുത്തി. ഒരൊറ്റ നോട്ടം നോക്കിയാൽ ആവറേജ് ടീം എന്ന് തോന്നുമ്പോൾ പോലും കൃത്യമായ ബാലൻസ് ഇത്തവണ ടീമിന് ഉണ്ടായിരുന്നു.
യുവതാരങ്ങൾ പലരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തുടങ്ങിയതോടെ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങൾ ശരിക്കും ഫ്രീയായി എന്ന് പറയാം.അതിന്റെ ഫലമാണ് ഇപ്പോൾ ഉള്ള ഫൈനൽ പ്രവേശനം. ഇന്നലെ 8 വിക്കറ്റിന് പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ എത്തിയപ്പോൾ സീസണിൽ ടീമിന്റെ ഫൈനൽ പ്രവേശനത്തിന് സഹമായ ഒരു ഘടകമായി പറയുന്നത് ടീം ഗെയിം ആണ്. 9 വ്യത്യസ്ത മാൻ ഓഫ് ദി മാച്ച് പ്രകടനങ്ങൾ സീസണിൽ ആർസിബിയിൽ ഉണ്ടായി.
ഒരു വിരാട് കോഹ്‌ലിയോ, ഗെയ്‌ലോ, ഡിവില്ലേഴ്‌സോ മാത്രമായി ഒതുങ്ങിയ ടീം ഇന്ന് സെറ്റ് ആണ്. അവാർഡ് ലിസ്റ്റ് ഇങ്ങനെ:
– ക്രുനാൽ POTM അവാർഡ് നേടി.
– പട്ടീദാർ POTM അവാർഡ് നേടി.
– സാൾട്ട് POTM അവാർഡ് നേടി.
– ഡേവിഡ് POTM അവാർഡ് നേടി.
– കോഹ്‌ലി POTM അവാർഡ് നേടി.
– ജോഷ് POTM അവാർഡ് നേടി.
– ഷെപ്പേർഡ് POTM അവാർഡ് നേടി.
– ജിതേഷ് POTM അവാർഡ് നേടി.
– സുയാഷ് POTM അവാർഡ് നേടി.
Read more
ഈ മികവ് ഫൈനലിൽ തുടർന്നാൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ കിരീടം ആർസിബി ഷെൽഫിൽ ഇരിക്കും.