രാജസ്ഥാൻ നന്ദി പറയേണ്ടത് സഞ്ജുവിന്, കാരണം തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നലെ രാത്രി നടന്ന ഐപിഎൽ മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത് എന്ന് പറയുകയാണ് ആകാശ് ചോപ്ര

ജോസ് ബട്ട്‌ലർ സെഞ്ച്വറി നേടിയതിന് ശേഷം രാജസ്ഥാന്റെ ഇന്നിംഗ്‌സിന് ഫിനിഷിംഗ് ടച്ചുകൾ നൽകുന്ന റോൾ സാംസൺ ഭംഗിയായി ചെയ്തു. 19 പന്തിൽ പുറത്താകാതെ 46 റൺസാണ് എടുത്തത്. സ്ഥിരത ഇല്ലാത്ത പ്രകടനം നടത്തുന്നതിന്റെ പേരിൽ വിമർശനം കേൾക്കുന്ന സഞ്ജുവിന് ആവശ്യമായിരുന്ന ഇന്നിംഗ്സ് ആയിരുന്നു ഇതെന്നുംപറയാം.

“20 ഓവറിൽ 222/2 എന്ന സ്കോറാണ് രാജസ്ഥാൻ റോയൽസ് നേടിയത്.  200-ന് അപ്പുറം പോകുന്നതും 220-ന് അപ്പുറം പോകുന്നതും തമ്മിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ, ആ വ്യത്യാസം ഉണ്ടാക്കിയത് സഞ്ജു സാംസണായിരുന്നു. സഞ്ജു ഫോമിലെത്തിയാൽ പിന്നെ തകർക്കും . അവരുടെ പ്രധാനപ്പെട്ട ബൗളറുമാരായ കുൽദീപ് യാദവ്, ഖലീൽ, മുസ്താഫിസുർ, ശാർദുൽ താക്കൂർ എന്നിങ്ങനെ എല്ലാവരെയും അവൻ പ്രഹരിച്ചു.”

ആവേശകരമായ മത്സരത്തില്‍ അവസാന ഓവര്‍ എറിയുന്നതിന് തൊട്ട് മുമ്പ് വരെ രാജസ്ഥാന്‍ ക്യാമ്പ് വലിയ ജയം ഉറപ്പിച്ചതായിരുന്നു എന്നാല്‍ വിട്ട് കൊടുക്കാന്‍ തയാറാകാതിരുന്ന റൂവ്മന്‍ പവല്‍ രാജസ്ഥാന്റെ ഓബദ് മക്കോയ്ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്. ആദ്യ മൂന്നു പന്തില്‍ സിക്‌സര്‍ നേടിയാണ് പവല്‍ മത്സരം ആവേശകരമാക്കിയത്. ഇതില്‍ മൂനാം പന്ത് നോ ബോള്‍ ആയിരുന്നുവെന്ന് വാദിച്ച ഡല്‍ഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിര്‍ത്തി വച്ചു. അംപയര്‍ നോബോള്‍ പരിശോധിക്കാന്‍ തയാറാകാതെ വന്നതോടെ ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് ബാറ്റര്‍മാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.

എന്തായാലും അമ്പയര്‍ തന്റെ തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറാകാതെ തന്നെ നിന്നു . ആശയകുഴപ്പത്തിനൊടുവില്‍ മത്സരത്തിന്റെ അവസാന മൂന്നു പന്തില്‍ രണ്ടു റണ്‍സ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.