Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിൽ നിന്ന് സൂപ്പർ താരം ബാബർ അസമിനെ ഒഴിവാക്കിയ തീരുമാനത്തിൽ മൗനം വെടിഞ്ഞ് പാകിസ്ഥാൻ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ. താരത്തിന്റെ സ്ട്രൈക്ക് റേറ്റാണ് പ്രധാന പ്രശ്നമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

സ്റ്റാർ ബാറ്ററോട് പ്രത്യേകിച്ച് സ്പിന്നർമാർക്കെതിരെ തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ടി20യിലെ തിരിച്ചുവരവിന് ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ഒരു മാർഗമായി ഉപയോഗിക്കാൻ ബാബറിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ചില മേഖലകളിൽ, പ്രത്യേകിച്ച് സ്പിന്നിനെതിരെയും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും മെച്ചപ്പെടുത്താൻ ബാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നതിൽ സംശയമില്ല. ബാബറിനെപ്പോലുള്ള ഒരു കളിക്കാരന് ബിബിഎല്ലിൽ കളിക്കാനും ടി20 ക്രിക്കറ്റിന്റെ ആ മേഖലകളിൽ പുരോഗതി കാണിക്കാനും അവസരമുണ്ട്, ഹെസ്സൻ പറഞ്ഞു.

ടീമിൽ നിന്ന് ബാബർ അസമിന് പുറമേ മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയിട്ടുണ്ട്. ഒരുകാലത്ത് പാകിസ്ഥാന്റെ ബാറ്റിംഗിന്റെ അടിത്തറയായിരുന്ന ഇരു കളിക്കാരും ഇപ്പോൾ ടി20 സജ്ജീകരണത്തിന് പുറത്താണ്. 2024 ഡിസംബറിലാണ് ഒരു ടി20യിൽ ബാബർ അവസാനമായി കളിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരായ അടുത്തിടെ നടന്ന ഏകദിന പരമ്പരയിൽ 47, 0, 9 റൺസ് നേടി ബാബർ നിരാശപ്പെടുത്തി. റിസ്വാന്റെ കഥയും സമാനമാണ്. ആഭ്യന്തര ക്രിക്കറ്റിലും ഏകദിനങ്ങളിലും ഇരുവർക്കും കാര്യമായ വിജയം ലഭിച്ചില്ല.

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീം

Read more

സൽമാൻ അലി ആഗാ (സി), അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ) മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, സാഹിബ്സാദ ഫർഹാൻ, സെയ്ം അയൂബ്, സൽമാൻ മിർസ, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മൊഖീം.