ഇന്ത്യയെ പോലെ ഒരു ദുരന്ത ബോളിംഗ് ഉള്ള ടീമല്ല ഞങ്ങളുടെ, പാകിസ്ഥാനെ ജയിക്കാൻ ഇംഗ്ലണ്ടിനാകില്ല; തുറന്നടിച്ച് കമ്രാൻ അക്മൽ

2022 ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്‌ക്കെതിരായ 10 വിക്കറ്റ് വിജയത്തിലേക്കുള്ള വഴിയിൽ ഇംഗ്ലണ്ട് കളിച്ചത് മികച്ച ക്രിക്കറ്റ് ആയിരുന്നു . എന്നിരുന്നാലും, നവംബർ 13 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്മാർക്ക് എതിരെ പാകിസ്ഥാൻ ബോളറുമാർ തിളങ്ങുമെന്നും കമ്രാൻ അക്മൽ പറഞ്ഞു.

നവംബർ 10 വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ ടീം ഇന്ത്യയ്‌ക്കെതിരായ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലീഷുകാർക്ക് ഈ അടുത്ത് കളിച്ചിട്ടുള്ള ഏറ്റവും എളുപ്പ മത്സരങ്ങളിൽ ഒന്നായിരുന്നു. 169 റൺസ് പിന്തുടർന്ന അവർ, ഓപ്പണർമാരായ ജോസ് ബട്ട്‌ലറും (49 പന്തിൽ 80*) അലക്‌സ് ഹെയ്‌ൽസും (47 പന്തിൽ 86*) ചേർന്ന് വിജയവര കടത്തിയത് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടക്കുന്ന ടി20 ലോകകപ്പ് 2022 ഫൈനലിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും. ഇന്ത്യയെ തോൽപ്പിച്ച ശേഷം ഇംഗ്ലണ്ട് ആത്മവിശ്വാസത്തിൽ ആയിരിക്കുമെന്നും എന്നാലും പാകിസ്ഥാൻ നല്ല പോരാട്ടവീര്യം പുറത്തെടുക്കുമെന്നും അക്മൽ പറഞ്ഞു.

“ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ച മത്സരം ഒരു പോരാട്ടമായി പോലും കാണാൻ പറ്റില്ലായിരുന്നു . അവർ ഇംഗ്ലണ്ട് അനായാസമായി അത് സ്വന്തമാക്കി . എന്നാൽ ഇന്ത്യയുടെ ആക്രമണം പോലെയല്ല നമ്മുടെ ബൗളിംഗ്. നമുക്ക് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ എന്നിവരുണ്ട്. അവർ 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുകയും മാച്ച് വിന്നർമാരുമാണ്. ഇംഗ്ലണ്ടിന് ഇന്ത്യയെ പോലെ എളുപ്പത്തിൽ ഞങ്ങളെ ജയിക്കാൻ സാധിക്കില്ല.”

എന്തായാലും ഇന്ത്യൻ ആരാധകരുടെ മുഴുവൻ പിന്തുണയും ഇംഗ്ലണ്ടിനൊപ്പമാണ്.