ഏകദിന ലോകകപ്പ്: കോഹ്‌ലിക്കാവാം, എന്നാല്‍ ബാബറിന് ആയിക്കൂടാ..; പരിഹാസവുമായി പാക് താരം

ലോകകപ്പില്‍ ഉയര്‍ന്ന ബാറ്റിംഗ് നിലവാരം പുലര്‍ത്താന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിന് ഇതുവരെ സാധിച്ചിട്ടില്ല. പാകിസ്ഥാന്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ വലംകൈയ്യന്‍ ബാറ്റര്‍ക്ക് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. അവയും അദ്ദേഹത്തിന്റെ മികച്ച പ്രകടനമല്ല. പാകിസ്ഥാന്‍രെ തുടര്‍ തോല്‍വിയില്‍ ബാബറിന്റെ ക്യാപ്റ്റന്‍സിയും വിമര്‍ശനത്തിന് വിധേയമാണ്. വിദഗ്ധര്‍ അദ്ദേഹത്തോട് നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയാണ്. ഈ മോശം അവസ്ഥയില്‍ ബാബറിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം ആമിര്‍ ജമാല്‍.

ജമാല്‍ ഇന്‍സ്റ്റാഗ്രാമിലെത്തി ബാബറിന്റെ ഫോമിലെ ഇടിവിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ്. നാല് വര്‍ഷം വരെ കോഹ്‌ലി ഫോമിലല്ലായിരുന്നുവെന്നും ആരും അദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടിയില്ലെന്നും എന്നാല്‍ ബാബര്‍ അസമിന് ഫോം നഷ്ടപ്പെട്ടപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നുവെന്നും ജമാല്‍ പറഞ്ഞു.

കോഹ്ലി മോസം ഫോമിലായിരുന്നപ്പോള്‍, പാക് നായകന്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് കോഹ്ലി കാര്യങ്ങള്‍ മാറ്റിമറിച്ച് കഴിഞ്ഞ വര്‍ഷം ഫോര്‍മാറ്റുകളിലുടനീളം ഏഴ് സെഞ്ച്വറികള്‍ അടക്കം നേടി. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഇതുവരെയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്ന് 354 റണ്‍സ് നേടിയ കോഹ്ലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്.

Read more

അതിനിടെ, ബാബറിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അവസാന മൂന്ന് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റതിനാല്‍ മെന്‍ ഇന്‍ ഗ്രീന്‍ ടീമിന് കാര്യങ്ങള്‍ അത്ര മികച്ചതല്ല. അഫ്ഗാനിസ്ഥാനെതിരായ തോല്‍വി അവരുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണ്. ബാബറിന് പകരം ഷഹീന്‍ ഷാ അഫ്രീദിയുടെയും മുഹമ്മദ് റിസ്വാന്റെയും പേരുകളാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്.